കൂടത്തായി കേസ്: ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സിലിയുടെ മരണത്തില്‍ ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ വടകര എസ്.പി ഓഫീസിൽ ഹാജര ാകാൻ ഷാജുവിന് അന്വേഷണസംഘം നിർദേശം നൽകി.

ഷാജുവിെൻറ അറിവോടെയാണ് സിലിയുടെ കൊലപാതകമെന്ന് ജോളി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.സിലി മരിച്ച ശേഷം വിവരം ഷാജുവിനെ അറിയിച്ചതായും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു.

ഷാജുവിെൻറ ആദ്യഭാര്യ സിലിയെ കൊല്ലാനായി മൂന്ന് തവണ സയനൈഡ് നൽകിയെന്നാണ് ജോളി കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. താനും ഷാജുവുമായുള്ള ബന്ധത്തെ സിലി പലതവണ ചോദ്യം ചെയ്തിരുന്നു. ഷാജുവും താനുമായുള്ള ബന്ധത്തിലും പണയിടപാടുകളിലും സിലി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് സിലിയോട് പകതോന്നാൻ കാരണമായതെന്നും ജോളി പറഞ്ഞിരുന്നു. സിലി മരിച്ചതിനു ശേഷം ഷാജുവിെൻറ മൊബൈലിലേക്ക് മെസേജ് അയച്ചിരുന്നെന്നും ജോളി പൊലീസിനെ അറിയിച്ചു.

ജനുവരി 11നായിരുന്നു സിലിയുടെ മരണം. അന്നേ ദിവസം മണിക്കൂറുകൾക്കുള്ളിലാണ് സിലിക്ക് ഭക്ഷണത്തിലും, ഗുളികയിലും, വെള്ളത്തിലുമായി സയനൈഡ് നൽകിയത്. താമരശേരി ദന്താശുപത്രിയിൽ കുഴഞ്ഞു വീണ സിലിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാതെ ജോളി ഓമശ്ശേരിയിലേക്ക് കൊണ്ട് പോയതും മരണം ഉറപ്പുവരുത്താനായിരുന്നു. അവസാനമായി സിലി ഭക്ഷണം കഴിച്ചത് ജോളിയുടെ വിട്ടിൽ നിന്നായിരുന്നുവെന്ന് മകനും പൊലീസിന് മൊഴി നൽകിയിരുന്നു.

Full View
Tags:    
News Summary - Koodathai deaths - police questioning Shaju again - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.