താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ മുഖ്യ പ്രതി ജോളിയുടെ (47) അറസ്റ്റ് രേഖപ്പെടുത്തി. പൊന്നാമറ്റം വീട്ടില്‍ ടോം തോമസിെൻറ ഭാര്യ അന്നമ്മയുടെ സഹോദരന് മഞ്ചാടിയില്‍ മാത്യു എന്ന എ.എം. മാത്യു (67) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിങ്കള ാഴ്ച പന്ത്രണ്ടരയോടെ കോഴിക്കോട് ജില്ല ജയിലിലെത്തിയാണ് റിമാന്‍ഡില്‍ കഴിയുന്ന ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിെൻറ ഭാര്യ സിലി വധക്കേസില്‍ തിങ്കളാഴ്ച താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേക്ക് തിരികെയെത്തിച്ച ശേഷമായിരുന്നു നടപടി. എന്നാല്‍, വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി ജോളിയെ മഞ്ചാടിയില്‍ മാത്യു വധക്കേസിലും അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം താമരശ്ശേരി കോടതിയില്‍ ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. തുടര്‍ന്ന് ബുധനാഴ്ച മാത്യു കേസില്‍ ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിെൻറ തീരുമാനം.
സിലി വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ജോളിയെ തിങ്കളാഴ്ച താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. രാവിലെ പത്തേമുക്കാലോടെ ജോളിയെ കോടതിയിൽ എത്തിച്ചു. കേസ് 11.15നാണ് കോടതി പരിഗണിച്ചത്. തുടര്‍ന്ന് നവംബര്‍ 18വരെ റിമാന്‍ഡ് കാലാവധി നീട്ടി ഉത്തരവിടുകയായിരുന്നു.
സിലി വധക്കേസില്‍ പ്രജികുമാറിനെയും അന്വേഷണസംഘം പ്രതിചേര്‍ത്തു. പ്രജികുമാറിനെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.