പ്രിയ സഖാവിനെ കണ്ട് പൊട്ടിക്കരഞ്ഞ് തളർന്നുവീണ് വിനോദിനി

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പൊട്ടിക്കരഞ്ഞ് ഭാര്യ വിനോദിനി. മൃതദേഹത്തിന് അരികിലെത്തിയ വിനോദിനി തളർന്നുവീണു. മകൻ ബിനീഷ് കോടിയേരിയും പി.കെ. ശ്രീമതിയും മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ചേർന്നാണ് വിനോദിനിയെ ആശ്വസിപ്പിച്ചത്.

തലശ്ശേരി ടൗൺഹാളിൽ പൊതുദർശനം തുടരുകയാണ്. പ്രിയ സഖാവിനെ ഒരു നോക്കുകാണാൻ ടൗൺ ഹാളിലേക്ക് ജനപ്രവാഹമാണ്. രാത്രി 12 വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും.

12.55ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രിയസഖാവിന്‍റെ ഭൗതിക ശരീരം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. നിരവധി പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് വിലാപയാത്ര ആരംഭിച്ചത്. മട്ടന്നൂർ മുതൽ തലശ്ശേരി വരെ 14 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. നൂറുകണക്കിന് പേർ വഴിയോരങ്ങളിൽ കാത്തുനിന്ന് അന്തിമോപചാരം അർപ്പിച്ചു.

അതേസമയം, കോടിയേരിയുടെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. തിങ്കളാഴ്ച വൈകുന്നേരം പയ്യാമ്പലം കടപ്പുറത്ത് നടക്കുന്ന സംസ്കാരത്തിൽ ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്‍റെ പൂർണ ഔദ്യോഗിക ബഹുമതിയാകും നൽകുക. പൊതുദർശനത്തിന് ആവശ്യമായ സൗകര്യമൊരുക്കൽ, ചടങ്ങുകൾക്ക് പൊലീസ് ആവശ്യമായ സുരക്ഷ സംവിധാനവും ഗതാഗത നിയന്ത്രണവും ഒരുക്കൽ, പൊലീസ് പൈലറ്റ് ഒരുക്കൽ എന്നിവക്കും ഉത്തരവിൽ നിർദേശമുണ്ട്.

Tags:    
News Summary - kodiyeri balakrishnan death update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.