ഫൈസൽ വധക്കേസ് പ്രതി ജയപ്രകാശിന്‍റെ വാഹനം കത്തിയനിലയിൽ

പരപ്പനങ്ങാടി: ചെട്ടിപ്പടി ബി ഫോര്‍ യു ഡ്രൈവിങ് സ്കൂള്‍ പരിസരത്ത് മൂന്ന് വാഹനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. കാറും രണ്ട് ബൈക്കുകളുമാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കത്തിയ നിലയില്‍ കണ്ടത്തെിയത്. കാറും ഒരു ബൈക്കും ഡ്രൈവിങ് സ്കൂളിന്‍െറ കീഴിലുള്ളതാണ്. ഇവിടെ നിര്‍ത്തിയിട്ട മറ്റൊരു ബൈക്കും കത്തിനശിച്ചിട്ടുണ്ട്. കാര്‍ നിര്‍ത്തിയിട്ട ഷെഡ് പൂര്‍ണമായും കത്തി. ഡ്രൈവിങ് സ്കൂള്‍ കെട്ടിടത്തിന് പിറകിലുള്ള ഷെഡില്‍ നിര്‍ത്തിയിട്ടതായിരുന്നു കാറും ബൈക്കും. ഇവിടെ നിര്‍ത്തിയിട്ടിരുന്ന മറ്റു വാഹനങ്ങള്‍ക്ക് കേടുപാടില്ല. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. രാത്രിയില്‍ കത്തിച്ചതാണെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. 

കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് നേതാവും പരപ്പനങ്ങാടി സ്വദേശിയുമായ ജയപ്രകാശിന്‍െറതാണ് ഡ്രൈവിങ് സ്കൂളെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, റിനീഷ് എന്നയാളുടെ പേരിലാണ് സ്ഥാപനം നടത്തുന്നത്. സംഭവം അന്വേഷിക്കുന്നതായി പരപ്പനങ്ങാടി എസ്.ഐ ജിനേഷ് പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി. സംഭവത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ജില്ല പൊലീസ് മേധാവി പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലത്തെി.

Tags:    
News Summary - kodinhi faisal murder case accused jayaprakash vehicle flamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.