കൊടകര ബി.ജെ.പി കുഴൽപ്പണക്കേസിൽ കൂടുതൽ പണം വീണ്ടെടുത്തു

തൃശൂർ: കൊടകര ബി.ജെ.പി കുഴൽ പണക്കേസിൽ കൂടുതൽ പണം വീണ്ടെടുത്തു. ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്‍റോ 1.40 ലക്ഷം രൂപ പൊലീസിൽ ഹാജരാക്കുകയായിരുന്നു. കേസിലെ പ്രതിയായ ദീപ്തി ഷിന്‍റോക്ക് കടമായി നൽകിയതായിരുന്നു തുക. തുക ഷിന്‍റോക്ക് കൈമാറിയ വിവരം ദീപ്തി തന്നെയാണ് പൊലീസിനെ അറിയിച്ചത്.

കൊടകര കള്ളപ്പണക്കേസിൽ മൂന്ന് കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. പ്രതികൾ പലരീതിയിൽ ഒളിപ്പിക്കാൻ ശ്രമിച്ച പണം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്. ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണിതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. മൂന്നരകോടിയിൽ ഇതു വരെ കണ്ടെത്തിയത് 1 കോടി 47 ലക്ഷം രൂപയാണ്. ബാക്കി തുക കണ്ടെത്താൻ കൂടുതൽ അന്വേഷണത്തിലാണ് പോലീസ്. നഷ്ടപ്പെട്ട പണം ധൂര്‍ത്തടിച്ചെന്നും പണം കണ്ടെടുക്കുക ദുഷ്കരമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.

Tags:    
News Summary - Kodakara BJP pipe money case, recovered more money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.