തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടം കൈകാര്യം ചെയ്തതിൽ വീഴ്ചവരുത ്തിയ മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്തു. എസ്.െഎക്ക് വീഴ്ച സംഭവിച്ചതായി സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് ചെയ്തിരുന്നു.
സ്റ്റേഷൻ രേഖകളിൽ അപകടവിവരം രേഖപ്പെടുത്തിയിട്ടും ശ്രീറാം വെങ്കിട്ടരാമനെതിരെ ആദ്യം കേസെടുത്തില്ല. നാലുമണിക്കൂർ വൈകിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശ്രീറാമിനെ ജനറൽ ആശുപത്രിയിൽനിന്ന് സ്വകാര്യആശുപത്രിയിലേക്ക് പോകാൻ അനുവദിച്ചതിലും വീഴ്ച സംഭവിച്ചു.
വാഹനമോടിച്ചിരുന്നത് വനിതാസുഹൃത്താണെന്ന ശ്രീറാമിെൻറ വാദം കേട്ട് വഫ ഫിറോസിനെ വൈദ്യപരിശോധനക്ക് വിധേയയാക്കാതെ വീട്ടിലേക്ക് അയക്കുകയാണ് എസ്.െഎ ചെയ്തത്. ശ്രീറാം മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനയും നടത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.