കോഴിക്കോട്: നിയമസഭയിൽ ഇത്തവണ ടി.പി ചന്ദ്രശേഖരന്‍റെ ശബ്ദമുയരുമെന്ന് ആർ.എം.പി നേതാവ് കെ.കെ രമ. സി.പി.എമ്മിന്റെ ഫാസിസ്റ്റ് നിലപാടിനെതിരായ പോരാട്ടമായിരിക്കും വടകരയിലേത്. ചരിത്രപരമായ മുന്നേറ്റമായിരിക്കും ഇക്കുറി വടകരയിലുണ്ടാവുകയെന്നും അവർ പറഞ്ഞു.
ആർ.എം.പിയെ കോൺഗ്രസ് പിന്തുണക്കുന്നതിനെ എൽ.ഡി.എഫ് എതിർക്കുന്നതെന്തിനാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് പിന്തുണയോടെയാണ് സി.പി.എം മത്സരിക്കുന്നത്. ആർ.എം.പിയുടെ സ്ഥാനാർഥിയെ കോൺഗ്രസ് നിശ്ചയിച്ചത് ശരിയായില്ലെന്നും അവർ വ്യക്തമാക്കി.
വടകരയിൽ യു.ഡി.എഫ് പിന്തുണയോടെ ആർ.എം.പി സ്ഥാനാർഥിയായി കെ.കെ രമയാണ് മത്സരിക്കുന്നത്. ലോക്താന്ത്രിക് ജനതാദള്ളിലെ മനയത്ത് ചന്ദ്രനാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.