കൊച്ചി: കിളിരൂർ പീഡനക്കേസിലെ പ്രതികൾ 14 വർഷത്തിനിപ്പുറവും സുരക്ഷിതരാണെന്നും രാഷ്ട്രീയ സ്വാധീനവും പണവുമാണ് ഇത്തരം കേസുകളുടെ ഗതി നിർണയിക്കുന്നതെന്നും പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പിതാവ് സുരേന്ദ്രൻ. കിളിരൂർ കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചെങ്കിലും മൂന്നാം ദിവസം ജാമ്യം ലഭിച്ചു. ഇപ്പോൾ അവർ സുരക്ഷിതരായി കഴിയുന്നു.
നാലു ദിവസത്തിനകം മകളുടെ മരണത്തിനുത്തരവാദികളെ പിടികൂടുമെന്ന് വാക്കു നൽകിയാണ് വി.എസ്. അച്യുതാനന്ദൻ അധികാരത്തിലേറിയത്. പിന്നീട് തങ്ങളെ ഭീഷണിപ്പെടുത്തുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ സർക്കാർ സ്വീകരിച്ചത്.
മകൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യാനെത്തിയ തങ്ങളെ അറസ്റ്റ് ചെയ്തു നീക്കി. ഈ നീതി നിഷേധം തന്നെയാണ് കന്യാസ്ത്രീകളുടെ സമരത്തിലും സർക്കാർ തുടരുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്താലും ശിക്ഷ ലഭിക്കുമെന്ന് കരുതുന്നില്ലെന്നാണ് സ്വന്തം അനുഭവത്തിൽനിന്നുള്ള വിശ്വാസമെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.