????????? ?????????? ??????????????? ?????????? ???????????? ?????? ?????????????????? ???????????????? ????????????????????? ????? ?????

അതിജീവനത്തിെൻറ പാതയിൽ നീനു; ബംഗളൂരുവിൽ വിദ്യാർഥിനി

കോട്ടയം: കെവിനെ വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങിയ നീനുവിെൻറ ജീവിതത്തെ വേട്ടയാടി യത് സ്വന്തം വീട്ടുകാരുടെ അതിക്രൂരമായ ചെയ്തികൾ. കെവിനെ നിയമാനുസരണം വിവാഹം കഴിക് കാനാവും മുമ്പേ സ്വന്തം വീട്ടുകാർ കൊലപ്പെടുത്തിയപ്പോഴും നീനുവിെൻറ മനസ്സ് മാറ്റാൻ ആർക്കുമായില്ല.

വിവാഹം നടക്കുന്നതുവരെ ഹോസ്റ്റലിൽ താമസിക്കാനായിരുന്നു തീരുമാനം. എന്നാൽ, പിറ്റേന്ന് കെവിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്നതു മുതൽ നീനുവെന്ന 20കാരി ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത ജീവിതത്തിലെ കറുത്ത ദിനങ്ങളിലൂടെയാണ് കടന്നുപോയത്. അടുത്ത ദിവസം കെവിൻ കൊല്ലപ്പെട്ടതറിഞ്ഞതോടെ ഇനി ജീവിതം കെവിെൻറ മാതാപിതാക്കൾക്കൊപ്പം ആയിരിക്കുമെന്നായിരുന്നു നീനുവെടുത്ത തീരുമാനം. മരണാന്തര ചടങ്ങുകൾ പൂർത്തിയാക്കി 17ാം ദിവസം നീനു ക്ലാസിൽ പോയിത്തുടങ്ങി. അമലഗിരി ബി.കെ കോളജിൽനിന്ന് ബി.എസ്സി ജിയോളജി പൂർത്തിയാക്കിയ നീനു ഈ അധ്യയനവർഷം മുതൽ ബംഗളൂരുവിൽ എം.എസ്.ഡബ്ല്യുവിന് പഠനം തുടങ്ങി.

നീനുവിെൻറ പഠനചെലവ് പൂർണമായും സർക്കാറാണ് വഹിക്കുന്നത്. കേസിെൻറ വിധി വരുമ്പോൾ ബംഗളൂരുവിലാണ് കേരളം കണ്ട അത്യപൂർവമായ ദുരന്തകഥയിലെ നായിക. തെറ്റുെചയ്തവർക്ക് ശിക്ഷ ലഭിെച്ചന്ന് മാത്രമാണ് വിധിയറിഞ്ഞ ശേഷം നീനു ചുരുങ്ങിയ വാക്കുകളിൽ പ്രതികരിച്ചത്. കെവിൻ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് തണലായി മാറുകയാണ് തെൻറ ലക്ഷ്യമെന്ന് പറ‍യുന്ന ഈ പെൺകുട്ടിയുടെ വാക്കുകൾക്ക് മറ്റെങ്ങും കാണാനാവാത്ത ദൃഢതയാണ്.

Tags:    
News Summary - kevin murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.