കോട്ടയം: സാങ്കേതിക തെളിവുകൾ അടിസ്ഥാനമാക്കിയ വിസ്താരത്തിനിടെ, കെവിൻ വധക്കേസിലെ പ്രധാനതെളിവായ സി.സി ടി.വി ദൃശ് യങ്ങൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ ഗതാഗതനിയമങ്ങൾ ലംഘിച്ച് അ മിതവേഗത്തിൽ പോയ ദൃശ്യങ്ങളാണ് കാക്കനാട്ട് പ്രവർത്തിക്കുന്ന സി.സി ടി.വി െസർവർ റൂമിെൻറ ചുമതലയുള്ള ഉദ്യോഗസ് ഥൻ കെ.എം. നജീബ് തിരിച്ചറിഞ്ഞത്. കോട്ടയം കോടിമതയിലെ നാലുവരിപ്പാതയിലൂടെ പോയ ദൃശ്യങ്ങളാണിത്.
2018 മേയ് 27ന് അർധരാത്രി 12.36നും പുലർച്ച 2.42നും വാഹനങ്ങൾ വേഗപരിധി ലംഘിച്ചാണ് കോട്ടയം ഭാഗത്തേക്കും തിരികെ തിരുവനന്തപുരം ഭാഗത്തേക്കും പോയതെന്ന് അദ്ദേഹം കോടതിയിൽ മൊഴി നൽകി. സി.ഐ ഗോപകുമാർ കാക്കനാട് നേരിട്ടെത്തിയാണ് ദൃശ്യങ്ങൾ ശേഖരിച്ചതെന്നും നജീബ് പറഞ്ഞു. പ്രതികൾ കോട്ടയത്ത് എത്തിയതിെൻറയും മടങ്ങിയതിെൻറയും നിർണായക തെളിവുകളാണ് ഈ സി.സി ടി.വി ദൃശ്യങ്ങൾ.
27ന് പുലർച്ച കൊല്ലം ചാലിയേക്കരയിൽ എത്തിയതിനു തെളിവായ സി.സി ടി.വി ദൃശ്യങ്ങളും കെവിെൻറ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോടിനു സമീപം താമസിക്കുന്ന രാജീവിെൻറ വീട്ടിലെയും കടയിലെയും സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. അന്നുകണ്ട ഇന്നോവ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ രാജീവും കോടതിയിൽ തിരിച്ചറിഞ്ഞു.
കെവിനെ കാണാതായശേഷം ഒന്നാം പ്രതി ഷാനു ചാക്കോയുടെ തിരിച്ചറിയൽ രേഖയും പ്രതികളുമായി സംസാരിച്ചതിെൻറ ഓഡിയോ റെക്കോഡും കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ബിജു അയച്ചുതന്നതായി സ്പെഷൽ ബ്രാഞ്ച് എസ്.ഐ അനിൽ കുമാർ മൊഴി നൽകി.
ഗാന്ധിനഗറിലെ ഹോട്ടൽ, മാന്നാനം കെ.ഇ സ്കൂൾ എന്നിവിങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ തിരിച്ചറിഞ്ഞു. ഹോട്ടൽ ജീവനക്കാരായ എലിസബത്ത്, നിസാനി മാന്നാനം കെ.ഇ സ്കൂളിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഷിനു എന്നിവരാണ് ദൃശങ്ങൾ തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.