എ.എസ്.ഐയെ ഷാനു ചാക്കോ വിളിച്ച സമയത്ത് കെവിൻ കൊല്ലപ്പെട്ടിരുന്നു -അന്വേഷണ ഉദ്യോഗസ്ഥൻ

കോട്ടയം: ഒന്നാം പ്രതി ഷാനു ചാക്കോ ഗാന്ധിനഗർ എ.എസ്.ഐ ബിജുവിനെ വിളിച്ച സമയത്ത് കെവിൻ െകാല്ലപ്പെട്ടിരുന്നതായ ി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രതിഭാഗം വിസ്താ രത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. 2018 േമയ് 27ന് രാവിലെ പ്രതി ഷാനു ചാക്കോ ഗാന്ധിനഗർ എ.എസ്.ഐ ബിജുവിനെ ഫോൺ ചെയ്തപ ്പോൾ കെവിൻ രക്ഷപ്പെട്ടിരുന്നില്ലേയെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു.

രക്ഷപ്പെടുകയല്ല, കൊല്ലപ്പെടുകയായിരുന്നുവെന്നായിരുന്നു മറുപടി. ഇൗസമയം കെവിൻ പ്രതികളുടെ കസ്റ്റഡിയിലായിരുന്നോയെന്നത് പ്രതികൾക്ക് മാത്രമേ പറയാൻ കഴിയൂ. പക്ഷേ, തട്ടിക്കൊണ്ടുപോകലും കൊലയും സംബന്ധിച്ച് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇത് പരിശോധനകളിൽ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. നീനുവിനെ കെവിൻ ഇഷ്പ്പെട്ട് വിവാഹം കഴിച്ചത് പ്രതികളായ ചാക്കോ, ഷാനു എന്നിവർക്ക് ഇഷ്ടമായില്ല.

നീനുവിനെ വിട്ടുകിട്ടാനാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികൾ പല സാക്ഷികളോടും പറഞ്ഞിട്ടുണ്ട്. അത് തനിക്ക് മനസ്സിലായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കെവിേൻറത് മുങ്ങി മരണം മാത്രമല്ലേയെന്ന് പ്രതിഭാഗം ചോദിച്ചു. പ്രോസിക്യൂഷന് അതിലപ്പുറം എന്താണ് സ്ഥാപിക്കാൻ കഴിഞ്ഞതെന്ന് അവർ ചോദിച്ചു. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് സ്ഥാപിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിഭാഗം ക്രോസ് വിസ്താരം ബുധനാഴ്ചയും തുടരും.

Tags:    
News Summary - Kevin Murder Case Shanu Chacko -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.