കോട്ടയം: കെവിൻ വധക്കേസ് തുടർനടപടിക്കായി പരിഗണിക്കുന്നത് കോട്ടയം അഡീഷനൽ സെഷൻസ് നാലാം കോടതി (അതിവേഗ കോടതി -ഒന്ന്) ഡിസംബർ ആറിലേക്ക് മാറ്റി. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയില്ല. വേണ്ടത്ര പൊലീസുകാർ ഇല്ലാതിരുന്നതിനാലാണ് കേസ് മാറ്റിയത്. ശബരിമല വിഷയത്തിനൊപ്പം നഗരത്തിൽ മറ്റ് പ്രതിഷേധങ്ങളും നടക്കുന്നതിനാലാണ് പൊലീസുകാരുടെ എണ്ണത്തിൽ കുറവുണ്ടായത്. പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിന് മുന്നോടിയായുള്ള വാദം ആറിന് നടക്കും.
ദുരഭിമാനക്കൊല എന്ന ഗണത്തിൽപെടുത്തിയാണ് കേസ് വിചാരണ ചെയ്യുന്നത്. നേരേത്ത കോടതി ഇതിന് അനുവാദം നൽകിയിരുന്നു. എത്രയും വേഗം വിചാരണനടപടി പൂർത്തീകരിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങിയത്. നാലും ഒമ്പതും പ്രതികളായ റിയാസ്, ടിൻറു ജെറോം എന്നിവരുടെ ജാമ്യാപേക്ഷയും ഡിസംബർ ആറിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.