ഗാന്ധിനഗർ (കോട്ടയം): കെവിൻ കൊലക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട പൊലീസുകാർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഒരാളുടെ നില ഗുരുതരം. സർവിസിൽനിന്ന് പിരിച്ചുവിട്ട ഗാന്ധിനഗർ എ.എസ്.െഎയായിരുന്ന ടി.എം. ബിജു (47), മൂന്നുവർഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ് ഡ്രൈവർ എം.എൻ. അജയകുമാർ (37) എന്നിവരെ കോട്ടയം മെഡിക്കൽ േകാളജ് സർജറി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ ബിജുവിെൻറ നില ഗുരുതരമാണ്.
അജയകുമാറിെൻറ നില മെച്ചപ്പെട്ടു. ബുധനാഴ്ച പുലർച്ച അഞ്ചിന് കൂത്താട്ടുകുളത്തുവെച്ചായിരുന്നു അപകടം. ഇരുവരും കേസുമായി ബന്ധപ്പെട്ട് കാറിൽ കൊച്ചിയിൽപോയി മടങ്ങിവരവെ കൂത്താട്ടുകുളത്തുവെച്ച് നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചു. ഗുരുതരാവസ്ഥയിലായ ബിജുവിനെ സർജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
മാന്നാനത്തുനിന്ന് കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ പ്രതിയായ സാനു ചാക്കോയിൽനിന്ന് ബിജു 2000 രൂപ കൈക്കൂലി വാങ്ങിയശേഷം വിഹിതം ജീപ്പ് ഡ്രൈവറായ അജയകുമാറിന് നൽകിയെന്നായിരുന്നു ആരോപണം. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കെണ്ടത്തി ജില്ല പൊലീസ് മേധാവി ഹരിശങ്കർ നടപടിയെടുക്കുകയായിരുന്നു.
ബിജുവിനെ പിരിച്ചുവിടുന്നതായും ഡ്രൈവറുടെ ആനുകൂല്യം റദ്ദാക്കുന്നതും ചൂണ്ടിക്കാട്ടി ഇരുവർക്കും ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി തയാറാക്കുന്നതിന് എറണാകുളത്തുള്ള ഒരു പ്രമുഖ അഭിഭാഷകനെ കണ്ടു മടങ്ങിവരുമ്പോഴായിരുന്നു അപകടം. അജയനാണ് കാർ ഓടിച്ചിരുന്നത്. മുൻസീറ്റിലിരിക്കുകയായിരുന്നു ബിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.