കോട്ടയം: ദുരഭിമാനക്കൊലയെന്ന അപൂർവതക്കൊപ്പം വിചാരണയിലും വിധിതീർപ്പിലും നിര വധി പുതുമകൾ തീർത്ത് കെവിൻ കേസ്. അതിവേഗ വിചാരണയാണ് ഏറെ ശ്രദ്ധേയം. കൊല നടന്ന് ഒരു വർഷവും രണ്ടര മാസവും തികയുമ്പോഴാണ് കോടതി നടപടി. മൂന്നു മാസംകൊണ്ട് 113 സാക്ഷികളെ വി സ്തരിച്ചതും പ്രത്യേകതയാണ്.
ദുരഭിമാനക്കൊല എന്ന ഗണത്തിൽ ഉൾപ്പെടുത്തിയായിരു ന്നു വിചാരണ. ഇതനുസരിച്ച് ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം. എന്നാൽ, നിശ്ച ിതസമയത്തിനും ഏറെ മുമ്പ് വിചാരണ പൂർത്തിയാക്കി. വേഗം വിചാരണ പൂർത്തിയാക്കാൻ വേനൽ അ വധിക്കാലത്ത് സെഷൻസ് കോടതി പ്രവർത്തിച്ചതും അപൂർവതയായി. കീഴ്വഴക്കമില്ലെങ്കില ും കേസ് വിചാരണ ആരംഭിച്ചതും അവധിക്കാലത്താണ്. ഹൈേകാടതിയുടെ പ്രത്യേക അനുവാദത്തോടെയായിരുന്നു അവധിക്കാല വിചാരണ. സാധാരണ കോടതി സമയം രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെയാണെങ്കിൽ കെവിൻ കേസിനായി സമയവും മാറ്റി. പ്രത്യേക അനുവാദത്തോടെ രാവിലെ 10 മുതൽ അഞ്ചുവരെ തുടർവിചാരണ നടന്നു. മറ്റു കേസുകൾ ഈ കോടതി പരിഗണിച്ചുമില്ല.
കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല എന്നതിനു പുറമെ, 364 (എ) വകുപ്പ് പ്രകാരം രാജ്യത്ത് ആദ്യമായാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തുന്നത്. പണത്തിനു വേണ്ടിയല്ലാതെ ഒരാളെ തട്ടിക്കൊണ്ടുപോയി വിലപേശുന്നതാണ് ഈ വകുപ്പ്. 1993ലാണ് ഈ നിയമം പ്രാബല്യത്തിലായതെങ്കിലും ഇതുവരെ ഒരു കോടതിയിലും തെളിയിക്കാനായിരുന്നില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്. പിതാവിനും സഹോദരനുമെതിരെയുള്ള കെവിെൻറ ഭാര്യ നീനുവിെൻറ മൊഴിയും മറ്റൊരു ചരിത്രമായി. തുടക്കത്തിൽ പൊലീസിന് ഏറെ പഴികേൾക്കേണ്ടി വന്നെങ്കിലും പിന്നീട് രൂപവത്കരിച്ച ഡിൈവ.എസ്.പി ഗീരീഷ് പി. സാരഥിയുെട നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിെൻറ ചടുലനീക്കങ്ങളും പ്രോസിക്യൂഷനു കരുത്തായി. ദുരഭിമാനക്കൊലപാതകത്തിനു പ്രത്യേക ശിക്ഷയില്ലെങ്കിലും അപൂർവങ്ങളിൽ അപൂർവമെന്ന ഗണത്തിലാണ് ഇത് പരിഗണിക്കുന്നത്. എന്നാൽ, പ്രതികളുടെ പ്രായവും പശ്ചാത്തലവും പരിഗണിച്ച് വധശിക്ഷ എന്നത് ജീവപര്യന്തമോ ഇരട്ട ജീവപര്യന്തമോ വരെ ആക്കാമെന്നും നിയമവിദഗ്ധർ പറയുന്നു.
പ്രതികൾ, കുറ്റം
കിട്ടാവുന്ന ശിക്ഷകൾ ഇങ്ങനെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.