കോട്ടയം: കെവിൻ കൊലക്കേസ് അന്വേഷണത്തിൽ ഗുരുതര കൃത്യവിലോപം കണ്ടെത്തിയ ഗാന്ധിന ഗർ സ്റ്റേഷെൻറ ചുമതലയുണ്ടായിരുന്ന മുൻ എസ്.െഎ എം.എസ്. ഷിബുവിനെ സർവിസിൽനിന്ന് പിരിച്ചുവിടും. ഇതിെൻറ ഭാഗമായി കൊച്ചി റേഞ്ച് െഎ.ജി വിജയ് സാഖറെ നോട്ടീസ് നൽകി. പ ിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം നേരിൽ കണ്ടോ രേഖാമൂലമോ ബോ ധിപ്പിക്കണമെന്നാണ് നോട്ടീസ്. ശേഷമാകും അന്തിമ തീരുമാനം. കോട്ടയം അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പിയായിരുന്ന വിനോദ് പിള്ളയുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
നേരേത്ത േകസിലെ മുഖ്യപ്രതി ഷാനു ചാക്കോയിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം. ബിജുവിനെ പിരിച്ചുവിട്ടിരുന്നു. പൊലീസ് ഡ്രൈവർ എം.എൻ. അജയകുമാറിെൻറ മൂന്നുവർഷത്തെ ആനുകൂല്യങ്ങളും റദ്ദാക്കി. ഇരുവരും നൽകിയ വിശദീകരണം തള്ളിയായിരുന്നു കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറിെൻറ നടപടി.കെവിെന തട്ടിക്കൊണ്ടുപോകുേമ്പാൾ സ്റ്റേഷെൻറ ചുമതലയുണ്ടായിരുന്ന എസ്.െഎ ഗുരുതര അനാസ്ഥ കാട്ടിയെന്നാണ് കണ്ടെത്തൽ.
ഷിബു ചുമതല കൃത്യമായി നിർവഹിച്ചിരുന്നെങ്കിൽ കെവിെൻറ ജീവൻ നഷ്ടമാവില്ലായിരുന്നു. ഇരയോട് മോശമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ എഫ്.െഎ.ആർ യഥാസമയം രജിസ്റ്റർ ചെയ്തില്ലെന്നും പറയുന്നു. കെവിെൻറ ഭാര്യ നീനുവും നാട്ടുകാരും അടക്കം സ്റ്റേഷനിൽ എത്തിയിട്ടും അന്വേഷിച്ചില്ല. പ്രതികളെ പിടികൂടാൻ അനാവശ്യ കാലതാമസം വരുത്തി. പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാൻ കഴിയുമായിരുന്നിട്ടും അതിനു തയാറായില്ല. ഇതേ തുടർന്ന് നഷ്ടമായത് ഒരു ജീവനാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ജി.ഡി ചാർജുണ്ടായിരുന്ന സണ്ണിമോനെതിരെ നടപടി ആവശ്യമില്ലെന്നും െഎ.ജി ഉത്തരവായിട്ടുണ്ട്. സണ്ണിമോൻ പരാതിയുടെ വിവരങ്ങൾ സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എം.എസ്. ഷിബു, പട്രോളിങ് ചുമതലയുണ്ടായിരുന്ന എ.എസ്.െഎ ടി.എം. ബിജു എന്നിവരെ അറിയിച്ചിരുന്നതായും അതിനാൽ വീഴ്ച സംഭവിച്ചിട്ടിെല്ലന്നും കെണ്ടത്തി. അടുത്തിടെ സണ്ണിമോെൻറ സസ്പെൻഷൻ പിൻവലിച്ചിരുന്നു. അജയ്കുമാറിനെയും സർവിസിൽ തിരിച്ചെടുത്തിട്ടുണ്ട്. തിടനാട് സ്റ്റേഷനിലാണ് പുതിയ നിയമനം. പിരിച്ചുവിട്ടവർക്ക് നടപടിക്കെതിരെ അപ്പീൽ നൽകാൻ അവസരമുണ്ട്.
പ്രണയ വിവാഹത്തിെൻറ പേരിൽ ഭാര്യ നീനുവിെൻറ സഹോദരെൻറ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ േമയ് 27നായിരുന്നു സംഭവം. നീനുവിെൻറ പിതാവ് ചാക്കോ, സഹോദരന് ഷാനു അടക്കം 14 പ്രതികളുള്ള കേസിെൻറ പ്രാഥമികവാദം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.