ന്യൂഡൽഹി: കടമെടുപ്പ് കേസിൽ ഇടക്കാല ആശ്വാസം ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ അപേക്ഷ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഇടക്കാല വിധി പറയാനായി മാറ്റിവെച്ചു.
24,000 കോടി രൂപ മാർച്ച് 31ന് മുമ്പ് കടമെടുപ്പിന് അർഹതയുള്ള കേരളത്തിന് 10,000 രൂപയുടെ കടമെടുപ്പ് എങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
വ്യാഴാഴ്ച കേന്ദ്ര സർക്കാർ തുടങ്ങിയ വാദം വെള്ളിയാഴ്ച ഉച്ചക്കുശേഷം തുടർന്നു. അതിന് കേരളത്തിന്റെ മറുവാദംകൂടി കഴിഞ്ഞാണ് വിധി പറയാൻ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.