ജനപ്രതിനിധികൾ പ്രതികളായ 36 കേസുകൾ ഹൈകോടതിയുടെ അനുമതിയില്ലാതെ കേരളം പിൻവലിച്ചു

ന്യൂഡൽഹി: ജനപ്രതിനിധികൾ പ്രതികളായ 36 കേസുകൾ കേരളം ഹൈകോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചെന്ന് റിപ്പോർട്ട്. 2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകൾ പിൻവലിച്ചത്. ഹൈകോടതി രജിസ്ട്രാറാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.

ക്രിമിനൽ നടപടി ചട്ടത്തിലെ 321ാം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ നിന്ന് 16 കേസുകളും നാലിൽ നിന്ന് 10 കേസുകളുമാണ് പിൻവലിച്ചത്. തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അഞ്ച് കേസുകളും കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഒരു കേസും അനുമതിയില്ലാതെ പിൻവലിച്ചു.

ഹൈകോടതി അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പിൻവലിച്ച കേസുകളുടെ വിവരങ്ങൾ കൈമാറാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ഹൈകോടതി രജിസ്ട്രാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയത്. 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈകോടതി രജിസ്ട്രാർ അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - Kerala withdrew 36 cases against the people's representatives without the permission of the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.