തിരുവനന്തപുരം: കണ്ടെയിൻമെൻറ് മേഖലകളിൽ ഒഴികെ രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം ചൊവ്വാഴ്ച മുതൽ നിർത്തലാക്കാൻ തീരുമാനിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. യാത്രക്കാർ തിരിച്ചറിയൽ കാർഡ് കരുതണം. അത്യാവശ്യകാര്യങ്ങൾക്ക് രാത്രി ഏഴിനും രാവിലെ ഏഴിനുമിടയിൽ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും പൊലീസ് പാസ് വാങ്ങണം.
അവശ്യസർവിസായി സർക്കാർ പ്രഖ്യാപിച്ച മേഖലകളുമായി ബന്ധപ്പെട്ട് രാത്രി ഏഴിനുശേഷം യാത്രചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മാത്രം മതിയാകും. പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിെൻറ നേതൃത്വത്തിൽ സ്പെഷൽ ടാസ്ക് ഫോഴ്സിന് രൂപം നൽകും. ഗ്രാമീണമേഖലയിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിെൻറ ബാസ്കിൻ ദി മാസ്ക് കാമ്പയിനിെൻറ ഭാഗമായി മാസ്ക് സൗജന്യമായി വിതരണവും ചെയ്യും.
ലോക്ഡൗൺ നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിെൻറ അടിസ്ഥാനത്തിൽ കണ്ടെയിൻമെൻറ് മേഖലയിൽ പൊലീസ് നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തി. ചെക്പോസ്റ്റ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, തുറമുഖം എന്നിവിടങ്ങളിലും പരിശോധന കർശനമാക്കി. വീട്ടിൽ ക്വാറൻറീനിൽ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തിയതായും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
കോവിഡ്-19െൻറ പശ്ചാത്തലത്തിൽ പൊലീസിെൻറ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്തുന്നതിെൻറ ഭാഗമായി സ്റ്റേഷനുകളിൽ ഡ്യൂട്ടിയിൽ ഉള്ളവരുടെ എണ്ണം പകുതിയാക്കി കുറച്ച സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു. ഇതുമൂലം പൊലീസിെൻറ പ്രവർത്തനത്തിൽ ഒരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.