തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കുന്നതിെൻറ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ അലവൻസുകളും വെട്ടിക്കുറച്ചതിൽ വ്യാപക പ്രതിഷേധം. മറ്റ് സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് വ്യത്യസ്തമായി ജോലിയുടെ സവിശേഷ സ്വഭാവമനുസരിച്ച് നിരവധി അലവൻസുകളാണ് പൊലീസിനുള്ളത്.

ഡേ ഓഫ് അലവൻസ്, ഫീഡിങ് ചാർജ്, റേഷൻ മണി, സ്പെഷൽ അലവൻസ്, പെർമനൻറ് ട്രാവലിങ് അലവൻസ്, റിസ്ക് അലവൻസ്, സ്മാർട്ട്നെസ് അലവൻസ്, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അലവൻസ് എന്നിവയാണ് പ്രത്യേക അലവൻസുകൾ. അടിസ്ഥാനശമ്പളം മുതൽ മറ്റ് ആനുകൂല്യങ്ങളിലെല്ലാം 20 ശതമാനം വെട്ടിക്കുറവാണ് വരുത്തിയത്.

സംസ്ഥാനത്തൊട്ടാകെ ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകിയപ്പോൾ പൊലീസിെൻറ റേഷൻമണി കുറച്ചു. തുടർച്ചയായി ഏഴുദിവസം ജോലി ചെയ്യുന്നവർക്ക് നൽകുന്ന ഡേ ഓഫ് അലവൻസിലും കുറവുണ്ട്. 
ഇത് ന്യായീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിൽനിന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് 550 രൂപ വീതം റിസ്ക്, ഫീഡിങ് അലവൻസുകൾ കൊടുക്കാനായി ഡി.ജി.പി നൽകിയ ശിപാർശ തള്ളിയശേഷമാണ് നിലവിലെ ആനുകൂല്യങ്ങളിലും കൈവെച്ചത്.

Tags:    
News Summary - Kerala Police Allowance Cut -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.