മഞ്ചേരി മെഡി. കോളജിൽ നിരീക്ഷണത്തിലിരുന്ന പ്രതികൾ ആശുപത്രി ജീവനക്കാരെൻറ ബൈക്കുമായി കടന്നു 

മഞ്ചേരി: മെഡിക്കൽ കോളജാശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ട് റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടു. കോഴിക്കോട് കല്ലായി സ്വദേശി കൈന്നൽ പറമ്പിൽ വീട്ടിൽ നൗഷാദ് എന്ന റംഷാദ് (19), എടവണ്ണപ്പാറ പൊന്നാട് ഓമാനൂർ സ്വദേശി കുറ്റിക്കാട്ടിൽ വീട്ടിൽ  മെഹബൂബ് (22) എന്നിവരാണ് നിരീക്ഷണ സെല്ലിൽ നിന്ന് രക്ഷപ്പെട്ടത്. 

ഞായറാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. ശുചിമുറിയിലെ വെൻറിലേറ്റർ ഇളക്കിമാറ്റി പുറത്തെത്തിയ ഇരുവരും ആശുപത്രി ജീവനക്കാരെൻറ ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. മഞ്ചേരി- കിഴിശ്ശേരി റൂട്ടിലൂടെ പോയി പെട്രോൾ കഴിഞ്ഞതോടെ ബൈക്ക് രാമൻകുളത്ത് ഉപേക്ഷിച്ച് കടന്നു. മെഹബൂബ് വാഴക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലും റംഷാദ് കൊണ്ടോട്ടി പൊലീസ് രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണക്കേസിലും പ്രതിയാണ്. 

എല്ലാ പ്രതികളെയും ജയിലിലേക്ക് മാറ്റും മുമ്പ് കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദേശം. തുടർന്നാണ് ഇരുവരെയും മഞ്ചേരി സബ് ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് ആശുപത്രിയിലെത്തിച്ചത്. റംഷാദിനെ ജൂൺ നാലിനും മെഹബൂബിനെ ആറിനുമാണെത്തിച്ചത്. ഫലം കാത്തിരിക്കുന്നതിനിടെയാണ് ഇരുവരും മുങ്ങിയത്. മഞ്ചേരി പൊലീസ് കേസെടുത്തു.  

Tags:    
News Summary - kerala local news -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.