കൊല്ലം: ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തിന് പകരം വാഗ്ദാനം ചെയ്യപ്പെട്ട അഞ്ചേക് കർ സ്ഥലം നിരാകരിച്ചതിനെയും സുപ്രീംകോടതി വിധിയിൽ പുനഃപരിശോധന ഹരജി നൽകാനുള്ള തീരുമാനത്തെയും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സെൻട്രൽ കൗൺസിൽ യോഗം സ്വാഗതം ചെയ്തു. മദ് രാസ് ഐ.ഐ.ടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അബ്ദുന്നാസിർ മഅ്ദനിക്ക് മാനുഷിക നീതി ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് ചേലക്കുളം കെ.എം. മുഹമ്മദ് അബുൽ ബുഷ്റ മൗലവിയുടെ അധ്യക്ഷതയിൽ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രമേയം അവതരിപ്പിച്ചു. മുത്തുക്കോയ തങ്ങൾ പ്രാർഥന നടത്തി.
തേവലക്കര അലിയാരുകുഞ്ഞ് മൗലവി, മൈലാപ്പൂര് ഷൗക്കത്താലി മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, കെ.എച്ച്. മുഹമ്മദ് മൗലവി, കടുവയിൽ മൻസൂറുദ്ദീൻ റഷാദി, സി.എ. മൂസ മൗലവി, എൻ.കെ. അബ്ദുൽ മജീദ് മൗലവി, എം.എം. ബാവ മൗലവി എറണാകുളം, വി.എം. അബ്ദുല്ല മൗലവി ആലപ്പുഴ, എ.കെ. ഉമർ മൗലവി, ഹസൻ ബസരി മൗലവി, അബ്ദുശുക്കൂർ മൗലവി, ഇല്യാസ് മൗലവി, വെച്ചൂച്ചിറ നാസിറുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.