കൊച്ചി: നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ (യു.എ.പി.എ) ഭേദഗതി നിലവിൽവരുംമുമ്പുള്ള കള്ളനോട്ട് കേസുകളിൽ യു.എ.പി.എ വ്യവസ്ഥ ബാധകമാക്കാനാവില്ലെന്ന് ഹൈകോടതി. കുറ്റകൃത്യം നടന്ന കാലത്ത് നിയമഭേദഗതി പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിൽ യു.എ.പി.എ പ്രകാരമുള്ള നടപടികൾ പാടില്ലെന്ന് ഫുൾ ബെഞ്ച് വ്യക്തമാക്കി.
പാകിസ്താനില്‍ നിര്‍മിച്ച കള്ളനോട്ടുകള്‍ യു.എ.ഇ വഴി ഇന്ത്യയിലേക്ക് കടത്തിയെന്ന കേസിലെ പ്രതി മലപ്പുറം വണ്ടൂര്‍ സ്വദേശി അബ്ദുസ്സലാം സമര്‍പ്പിച്ച ഹരജിയിലാണ് വിധി. മൂന്നംഗ ഫുൾ ബെഞ്ചിലെ ഒരു ജഡ്ജി യു.എ.പി.എ ചുമത്താമെന്ന നിലപാട് സ്വീകരിച്ചപ്പോൾ രണ്ട് ജഡ്ജിമാർ എതിർത്തു.
2013 ജനുവരി 26ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കള്ളനോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് ഹരജിക്കാരൻ. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം എൻ.െഎ.എക്ക് കൈമാറി. തുടര്‍ന്ന് യു.എ.പി.എയിലെ വിവിധ വകുപ്പുകൾ ഹരജിക്കാരൻ ഉൾപ്പെടെയുള്ളവർക്ക് മേൽ ചുമത്തി. ഇതേതുടർന്ന് വിചാരണക്കോടതി ജാമ്യഹരജി തള്ളിയതിനാലാണ് ഇയാൾ ഹൈകോടതിയെ സമീപിച്ചത്.
കുറ്റകൃത്യം നടെന്നന്ന് എൻ.െഎ.എ പറയുന്ന കാലത്ത് യു.എ.പി.എ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം. രാജ്യത്തിെൻറ സാമ്പത്തികസുരക്ഷ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനത്തിെൻറ പരിധിയിലാക്കി യു.എ.പി.എ നിയമഭേദഗതി ബില്‍ കൊണ്ടുവന്നത് 2012ലും പ്രാബല്യത്തില്‍ വന്നത് 2013 ഫെബ്രുവരി ഒന്നിനുമാണ്. എന്നാല്‍, ഭേദഗതിക്ക് മുമ്പുള്ള കള്ളനോട്ട് കേസുകെളയും യു.എ.പി.എ പ്രകാരം കൈകാര്യം ചെയ്യാമെന്നായിരുന്നു എൻ.െഎ.എയുടെ വാദം. ഇത് കോടതി തള്ളി.
യു.എ.പി.എ നിയമത്തിലെ ഭേദഗതി പ്രാബല്യത്തില്‍ വരുംമുമ്പ് നടന്ന കള്ളനോട്ട് നിര്‍മാണവും പ്രചരിപ്പിക്കലും സംബന്ധിച്ച കേസ് തീവ്രവാദ പ്രവര്‍ത്തനമായി കാണാനാവില്ലെന്ന് ഫുള്‍ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ശരീഫ് കേസിലെ വിധി റദ്ദാക്കുകയും ചെയ്തു. യു.എ.പി.എ പ്രകാരം എൻ.െഎ.എ വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റാനും നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.