കൊച്ചി: സംസ്ഥാനത്തെ 5178 ലേബർ ക്യാമ്പിലായി കഴിയുന്ന 1,63,061 അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും താമസ സൗകര്യവും ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഇതിന് രണ്ടുകോടി രൂപ ലേബർ കമീഷണർക്ക് അനുവദിച്ചതിനുപുറമെ ദുരിതാശ്വാസ നിധിയിൽനിന്ന് ജില്ലകൾക്ക് 50 ലക്ഷം വീതം നൽകി.
വാഹന സൗകര്യമൊരുക്കാൻ ജില്ല ലേബർ ഒാഫിസർമാർക്ക് 50,000 വീതവും അനുവദിച്ചിട്ടുണ്ട്. അതേസമയം, നിലവിലെ സാഹചര്യത്തിൽ ഇവർക്ക് നാട്ടിലേക്ക് മടങ്ങിപ്പോകുന്നത് അനുവദിക്കാൻ കഴിയില്ലെന്നും വിശദീകരണ പത്രികയിൽ പറയുന്നു.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ തൊഴിലില്ലാതായ അന്തർ സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിന് സ്വീകരിച്ച നടപടികൾ അറിയിക്കാനുള്ള കോടതി ഉത്തരവിനെത്തുടർന്നാണ് സർക്കാറിെൻറ വിശദീകരണം.
അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് എറണാകുളത്താണ്.
189 ക്യാമ്പിലായി 45,523 പേരാണ് എറണാകുളം ജില്ലയിലുള്ളത്. 365 ലേബർ ക്യാമ്പിലായി 21,850 പേരുള്ള കോട്ടയമാണ് രണ്ടാംസ്ഥാനത്ത്. നാട്ടിലേക്ക് മടക്കി അയക്കണമെന്ന ആവശ്യമുന്നയിച്ച് കോട്ടയം പായിപ്പാട്ട് തൊഴിലാളികൾ മാർച്ച് 29ന് തടിച്ചുകൂടിയെങ്കിലും സമാധാനിപ്പിച്ച് തിരിച്ചയച്ചതായും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടിയെടുത്തതായും വിശദീകരണ പത്രികയിൽ പറയുന്നു.
പായിപ്പാട്ടും െപരുമ്പാവൂരിലും നടന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ സംഘടിത പ്രതിഷേധവുമായി ബന്ധപ്പെട്ടും സംസ്ഥാന വ്യാപകമായി ഇവർക്ക് മികച്ച സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലുള്ള കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.