മട്ടാഞ്ചേരി: ആറടി മണ്ണിനുപകരം എട്ടടി ആഴത്തിെല പ്രത്യേക ഖബറിടമായിരുന്നു മട്ടാഞ്ചേരി കച്ചി ഹനഫി മസ്ജിദ് ഖബർസ്ഥാനിൽ ശനിയാഴ്ച ഒരുങ്ങിയത്. ആ ആഴത്തിലേക്ക്, കേരളത്തിലാദ്യമായി കോവിഡ് ബാധിച്ചു മരിച്ച യാക്കൂബ് ഹുസൈൻ സേട്ടിെൻറ ചേതനയറ്റ ദേഹം വൈകീട്ട് 3.40ന് ഐഡിയൽ റിലീഫ് വിങ് പ്രവർത്തകരും നാട്ടുകാരായ ചുരുക്കം യുവാക്കളും ചേർന്ന് പതിയെ വെച്ചു. ജില്ല ഭരണകൂടത്തിെൻറയും ആരോഗ്യ വകുപ്പിെൻറയും മേൽനോട്ടത്തിലും കർശന സുരക്ഷയിലുമായിരുന്നു ഖബറടക്കം.
കളമശ്ശേരി മെഡിക്കൽ കോളജിൽനിന്ന് 108 ആംബുലൻസിൽ കയറ്റിയതുമുതൽ അധികൃതർതന്നെയാണ് ഏകോപനം നടത്തിയത്.
ശക്തമായ സുരക്ഷ സംവിധാനമായ ട്രിപ്പിൾ ലയർ ബാഗിൽ പൊതിഞ്ഞാണ് മെഡിക്കൽ കോളേജിൽനിന്ന് മൃതശരീരം കൈമാറിയത്. മതാചാര പ്രകാരമുള്ള ചടങ്ങിൽ സർക്കാർ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും അടക്കം ആകെ 15 പേരാണ് പങ്കെടുത്തത്. എല്ലാവരും കൈയുറകളും മുഖാവരണവും അണിഞ്ഞിരുന്നു. 20 മിനിറ്റിനുള്ളിൽ നടപടിക്രമം തീർത്ത് മൃതദേഹം ഖബറിലേക്ക് ഇറക്കി. മൃതദേഹത്തിൽ തൊടാനോ ആരെയും േനരിട്ട് കാണാനോ അനുവദിക്കാതെയായിരുന്നു നടപടിക്രമങ്ങൾ. അടുത്ത ബന്ധുക്കൾക്കുപോലും നേരിട്ടുള്ള സന്ദർശനം അനുവദിച്ചില്ല.
സേട്ട് മരിെച്ചന്ന വാർത്ത രാവിലെ 11ഓടെയാണ് ജില്ല ഭരണകൂടവും റവന്യൂ അധികൃതരും പള്ളി അധികൃതരെ അറിയിച്ചത്. ഉച്ചയോടെ ഗഫൂറും സംഘവും ചേർന്ന് ഖബറിടം ഒരുക്കാൻ തുടങ്ങി. എട്ടടി താഴ്ച വേണമെന്ന നിബന്ധന മാനിച്ച് ഡിവിഷൻ കൗൺസിലർ ടി.കെ. അഷറഫ്, കച്ചി മേമൻ ജമാഅത്ത് സെക്രട്ടറി എം.ഇ. നസീർ സേട്ട് എന്നിവർ ഇതിന് നേതൃത്വം നൽകി. തുടർന്ന് തഹസിൽദാർ എ.ജെ. തോമസ് ഖബറിെൻറ ആഴം തിട്ടപ്പെടുത്തി. ഖബർവെട്ടൽ പൂർത്തിയാക്കി മൂന്നരയോടെ ആംബുലൻസിൽ മൃതദേഹം ഖബർസ്ഥാനിലെത്തിച്ചു.
അഹമ്മദ് അനസ് മൗലവിയുടെ നേതൃത്വത്തിൽ മയ്യിത്ത് നമസ്കരിച്ചു. പരസ്പരം ഒരുമീറ്റർ അകലം പാലിച്ച് നടത്തിയ നമസ്കാരത്തിൽ യാക്കൂബ് ഹുസൈൻ സേട്ടിെൻറ അടുത്ത ബന്ധുക്കൾ പങ്കെടുത്തു. സന്നദ്ധ സംഘടനയായ ഐഡിയൽ റിലീഫ് വിങ്ങിെൻറ സംസ്ഥാന കൺവീനർ വി.ഐ. ഷമീർ, ജില്ല സെക്രട്ടറി സയ്യിദ്, പി.ആർ.ഒ അമീർ, അബ്ദുല്ലക്കുട്ടി ആലുവ, കബീർ കൊച്ചി എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്കിയത്. അനീഷ് മട്ടാഞ്ചേരി, നവാബ് സേട്ട്, സിദ്ദീഖ് പാഷ, കെ.എസ്. നൗഷാദ്, നൗഫൽ മട്ടാഞ്ചേരി എന്നിവർ സഹായികളായി. അണുമുക്തമാക്കിയ ശേഷമാണ് എല്ലാവരും പിരിഞ്ഞുപോയത്.
മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തേ വ്യക്തമാക്കിയിരുന്നു. കോവിഡ് 19 ബാധയെത്തുടര്‍ന്നുള്ള മരണമായതിനാല്‍ ഭാര്യയും മകളും ഉള്‍പ്പെടെയുള്ളവരെ വീഡിയോയിലൂടെയാണ് മൃതദേഹം കാണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.