തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി നടപ്പാക്കിയ ഹൈ ടെക് സ്കൂൾ പദ്ധതി ഒരു വർഷം പൂർത്തിയാകുേമ്പാൾ പൊതുവിദ്യാലയങ്ങളിൽ എത്തിയത് 58,430 ലാപ്ടോപ്പും 42,227 പ്രൊജക്ടറും.
കഴിഞ്ഞ വർഷം ജനുവരി 22നാണ് മുഖ്യമന്ത്രി പിണറായി വിജ യന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. എട്ട്-12 വരെ ക്ലാസുകളില്‍ സാങ്കേതികവിദ്യാ സഹായക വി ദ്യാഭ്യാസം സാധ്യമാക്കുന്നതാണ് പദ്ധതി. സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറ ി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി തലങ്ങളിലുള്ള 4752 സ്കൂളുകൾ എന്നിവിടങ്ങളിലാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷെൻറ (കൈറ്റ്) നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
ലാപ്ടോപ്പിനും മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍ക്കും പുറമെ 40,594 മൗണ്ടിങ് കിറ്റ്, 40,621 എച്ച്.ഡി.എം.ഐ കേബിള്‍, 40,614 ഫേസ് പ്ലേറ്റ്, 21,847 സ്ക്രീൻ, 41,544 യു.എസ്.ബി സ്പീക്കർ, 4688 ഡി.എസ്.എല്‍.ആര് കാമറ, 4522 നാൽപ്പത്തിരണ്ടിഞ്ച് എല്‍.ഇ.ഡി ടെലിവിഷൻ, 4720 ഫുള്‍ എച്ച്.ഡി വെബ് ക്യാം എന്നിവയുടെ വിന്യാസം പൂര്‍ത്തിയായതായി കൈറ്റ് വൈസ് ചെയര്മാന് ആൻഡ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഐ.ടി ലാബുകളോടൊപ്പം ഹൈടെക് ക്ലാസ് മുറികളും സജ്ജമാക്കി. ‘സമഗ്ര’ വിഭവ പോര്‍ട്ടല്‍ ഉപയോഗിച്ചാണ് ഹൈടെക് പഠനം. 1898 സ്കൂളുകളിൽ 58,247 കുട്ടികളുള്ള ‘ലിറ്റില്‍ കൈറ്റ്സ്’ ഐ.ടി. ക്ലബുമുണ്ട്.
വയനാട് തോല്‍പ്പെട്ടി സർക്കാർ ഹൈസ്കൂള്‍ ഒഴികെ 4751 സ്കൂളുകളിലും ബ്രോഡ്ബാന്‍ഡ് ഇൻറര്‍നെറ്റ് ഏര്‍പ്പെടുത്തി. ക്ലാസ് മുറികളുടെ നെറ്റ്വര്‍ക്കിങ് മേയ് മാസത്തോടെ പൂര്‍ത്തിയാകും. ഇതോടെ ലാബിലെ മിനി സെര്‍വറുകൾ പ്രവര്‍ത്തനക്ഷമമാവും.
പദ്ധതിക്ക് കിഫ്ബി വഴി 318 കോടി രൂപ ചെലവഴിച്ചു. 92ശതമാനം അധ്യാപകര്‍ ഹൈടെക് അധ്യയന രീതിയിലേക്ക് മാറി. തുടര്‍ വിലയിരുത്തലിന് പദ്ധതികളാവിഷ്കരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന് അറിയിച്ചു. പ്രൈമറിതല ഹൈടെക് ലാബ് പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചതോടെ അടുത്ത അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിനു മുമ്പ് വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റൽ സമ്പൂര്‍ണ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.