തിരുവനന്തപുരം: ലോക്ഡൗണിൽ സംസ്ഥാനത്ത് പൊലീസ് പരിശോധന വീണ്ടും കർക്കശമാക് കി. വിവിധ പെൻഷനുകൾ വാങ്ങാൻ ഉൾപ്പെടെ കാരണങ്ങൾ പറഞ്ഞ് ആളുകൾ കൂട്ടത്തോടെ റോഡിലി റങ്ങിയത് കഴിഞ്ഞദിവസങ്ങളിൽ പലയിടത്തും പ്രശ്നം സൃഷ്ടിച്ചിരുന്നു. ആ സാഹചര്യത് തിൽ പൊലീസിന് കൂടുതൽ ശക്തമായി ഇടപെടേണ്ടിവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പോത്തൻകോട്ട് കോവിഡ് ബാധിച്ച് മരിച്ചയാൾക്ക് രാഗം വന്നത് എവിടെ നിന്നെന്ന് ഇപ്പോഴും വ്യക്തമാകാത്ത സാഹചര്യത്തിലാണ് പരിശോധനയും നിയന്ത്രണവും കർക്കശമാക്കിയത്.
പലയിടത്തും അനാവശ്യ കാരണങ്ങൾക്കായി പുറത്തിറങ്ങിയവരെ പൊലീസ് മടക്കി അയച്ചു. ബുധനാഴ്ച മുതൽ പൊതുവിതരണകേന്ദ്രങ്ങൾ വഴി ഭക്ഷ്യധാന്യവിതരണം ആരംഭിക്കുേമ്പാൾ കൂടുതൽ തിരക്കുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതും മുൻകൂട്ടി കണ്ടാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
മിക്കയിടത്തും ജനങ്ങൾ കൂടി നിൽക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസിെൻറ അനൗൺസ്മെൻറ് നടപടികളും തുടരുകയാണ്. എന്നിട്ടും പലയിടങ്ങളിലും ആളുകൾ നിർദേശങ്ങൾ പാലിക്കാൻ തയാറാകുന്നില്ലെന്നും പൊലീസുകാർ പറയുന്നു. നിസ്സാരകാരണങ്ങൾ പറഞ്ഞ് സത്യവാങ്മൂലം തയാറാക്കി യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതായി ശ്രദ്ധയിൽെപട്ടിട്ടുണ്ടെന്ന് ഡി.ജി.പി വ്യക്തമാക്കി.
ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്ത ശേഷം വാഹനം പിടിച്ചെടുക്കും. അവശ്യസാധങ്ങൾ വിൽക്കുന്ന കടകളിലും മറ്റും ആൾക്കാർ കൂട്ടംകൂടുന്നത് തടയും. കടകളിൽ വരുന്നവർ സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശിക്കാൻ കട ഉടമസ്ഥനോട് ആവശ്യപ്പെടും. ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവർ കൃത്യമായ സാമൂഹിക അകലം പാലിച്ചുതന്നെ വരി നിൽക്കണം. ഇക്കാര്യം കർശനമായി നടപ്പാക്കാൻ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.