തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സമ്പർക്കപ്പകർച്ച ഒഴിവാക്കുന്നതിന് ഹോം ക്വാറൻറീൻ കൂടുതൽ കർശനമാക്കുന്നു. വീടുകളിൽ ക്വാറൻറീനിൽ കഴിയുന്നവർ പുറത്തിറങ്ങുന്നില്ലെന്ന് മാത്രമല്ല, വീട്ടിലെ മറ്റുള്ളവരുമായി അടുത്തിടപഴകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതരദേശങ്ങളിൽനിന്ന് മടങ്ങിവരുന്നവരിൽ രോഗവാഹകരുമുണ്ട്. കർശനമായ ക്വാറൻറീൻ മാത്രമാണ് പ്രതിവിധി. പ്രാേദശികതലത്തിൽ സേവന സന്നദ്ധരായ ഡോക്ടർമാരുടെ പട്ടിക ഡി.എം.ഒ തയാറാക്കി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടുകളിൽ പൊലീസെത്തും
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ െപാലീസ് സന്ദർശിക്കും. രക്ഷക്കുവേണ്ടിയുള്ള ഇടപെടലുകൾ കൃത്യമായി നടത്തുന്നതിനാണിത്. വാർഡ്തല സമിതിക്ക് വീടുകളിൽ കഴിയുന്നവരുമായി ബന്ധപ്പെടുന്നതിനാവശ്യമായ വളൻറിയമാർ ഉണ്ടാകണം. ചിലയിടങ്ങളിൽ സമിതികൾ ഉദ്ദേശിച്ച രൂപത്തിൽ ഫലപ്രദമാകുന്നില്ലെന്ന പരാതിയുണ്ട്.
പഞ്ചായത്ത് സമിതികൾ ഇടപെട്ട് ഇവരെ സജീവമാക്കണം. പഞ്ചായത്തുതല സമിതികളുടെ പ്രവർത്തനം ജില്ലതല സമിതികൾ പരിശോധിക്കണം.
മാസ്ക് ധരിപ്പിക്കാൻ കുട്ടിപ്പൊലീസും
മാസ്ക് ധരിക്കലിനുള്ള ബോധവത്കരണത്തിന് സ്റ്റുഡറ്റ് പൊലീസ് കാഡറ്റിെൻറ ആഭിമുഖ്യത്തിൽ കാമ്പയിൽ ആരംഭിക്കും. ഐ.ജിമാരായ എസ്. ശ്രീജിത്തും പി. വിജയനും സംസ്ഥാനതലത്തിൽ പദ്ധതി ഏകോപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.