മാരാരിക്കുളം: കുടുംബശ്രീ സംരംഭമായ കേരള ചിക്കൻ ഉടൻ വിപണിയിലിറങ്ങുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന ഇറച്ചിക്കോഴി വളർത്തൽ പദ്ധതിയുടെ ധനസഹായ വിതരണത്തിെൻറ ജില്ലതല ഉദ്ഘാടനം മാരാരിക്കുളത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോഴിയുടെ നികുതി കുറച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്. കോഴി വില 87 രൂപയാക്കണമെന്ന് ചാനലിൽ പറയാനേ പറ്റൂ. തമിഴ്നാട്ടുകാർ വില നിശ്ചയിക്കുന്നത് മാറണമെങ്കിൽ സ്വന്തമായി കോഴി വളർത്തി 87 രൂപ നിശ്ചയിച്ച് വിൽക്കണം. ഗുണമേന്മയുള്ള ചിക്കൻ വില കുറച്ച് വിൽക്കുമ്പോൾ തമിഴ്നാടൻ ചിക്കെൻറ വിലയും കുറയുമെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ളതും സുരക്ഷിതവും ന്യായവിലയ്ക്ക് ലഭിക്കുന്നതുമായ കേരള ചിക്കൻ ഉൽപാദിക്കുന്നതിനാണ് സർക്കാർ ലക്ഷ്യ മിടുന്നത്. സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനായി ആവിഷ്കരിച്ച പദ്ധതിയുടെ ആദ്യഘട്ടമായി 22 പേർക്ക് ഒരുലക്ഷം രൂപ വീതം സബ്സിഡി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡി. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.