കോഴിക്കോട്: ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ബേപ്പൂര്‍ അമ്പലവളപ്പില്‍ രവീന്ദ ്രന്- ജയലത ദമ്പതികളുടെ മക്കളായ രാഹുലും വിഷ്ണുവും. നിശ്ചയിച്ച ദിവസം നിശ്ചയിച്ച മുഹ ൂര്ത്തത്തില് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇരുവരുടെയും വിവാഹം നടത്തിയത്.
ലോക്ഡൗണ്‍ വരുന്നതിനുമുമ്പ് തന്നെ ബന്ധുക്കളെയും നാട്ടുകാരെയും മുഴുവന്‍ കല്യാണത് തിന് ക്ഷണിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ശക്തമായതോടെ പത്രങ്ങളിലും സോഷ്യല്‍ മീഡിയ വഴി യും, കല്യാണം മാറ്റിവെച്ചുവെന്ന് പരസ്യം നല്കി. എന്നാൽ, വിവാഹം മാറ്റിവെക്കാന്‍ വിഷ്ണുവിനും രാഹുലിനും താല്പര്യമുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ 9.20ന് രാഹുലിെൻറയും വെള്ളിയാഴ്ച രാവിലെ 8.20ന് വിഷ്ണുവിെൻറയും വിവാഹം നടന്നത് സര്‍ക്കാറിെൻറയും ആരോഗ്യ വകുപ്പിെൻറയും നിയന്ത്രണങ്ങളെല്ലാം പാലിച്ചായിരുന്നു.
കല്യാണത്തിന് വരനൊപ്പം അച്ഛനും അമ്മയും മാത്രമാണ് വധുവിെൻറ വീട്ടിലേക്ക് പോയത്. വധൂഗൃഹത്തിലും വിരലിലെണ്ണാവുന്നവര്‍ മാത്രം. കല്യാണ ചടങ്ങിനുമുമ്പ് പരസ്പരം മാസ്ക് അണിയിച്ചും സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ ശുചീകരിച്ചും വരനും വധുവും വീണ്ടും മാതൃകയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ശാരീരിക അകലം പാലിച്ച് വീട്ടുപടിക്കലും വഴിവക്കിലും മാറിനിന്ന് വധൂവരന്മാരെ ആശിര്‍വദിച്ചു.
ഇന്‍ഡസ് മോട്ടോഴ്സില്‍ മെക്കാനിക്കാണ് രാഹുല്‍. അരക്കിണര്‍ സ്വദേശിനിയായ ഭാര്യ ആതിര അവസാന വര്‍ഷ പി.ജി വിദ്യാര്‍ഥിനിയാണ്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് കമ്പനിയിലെ ഏരിയ സെയില്‍സ് മാനേജറായ വിഷ്ണുവിെൻറ ഭാര്യ അശ്വതി ഒളവണ്ണ സ്വദേശിനിയാണ്. ജ്വല്ലറിയില്‍ കെമിസ്റ്റാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.