തിരുവനന്തപുരം: നിയമ സഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കർ അനാവശ്യമായി ഇടെപടുന്നുവെന്നാരോപിച്ച് ബഹളം തുടങ്ങിയ പ്രതിപക്ഷം ബഹളത്തിനൊടുവിൽ സഭയിൽ നിന്നിറങ്ങിപ്പോയി. വി.ഡി സതീശൻ സംസാരിക്കുന്നതിനിടെ സ്പീക്കർ ഇടെപട്ടതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയെൻറ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിെൻറ പിതാവ് ഹോര്‍ട്ടികോര്‍പിന് പച്ചക്കറി നല്‍കുന്ന മൊത്തവിതരണക്കാരനാണെന്ന ആരോപണത്തെടുർന്നാണ് ബഹളം തുടങ്ങിയത്. കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമിയും തമ്മിലുള്ള പരസ്യമായ പോര് വിഷയമാക്കി അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കി സംസാരിക്കവേയാണ് വി.ഡി സതീശൻ ആരോപണം ഉന്നയിച്ചത്.
ആരോപണത്തിനെതിരെ ഭരണപക്ഷം പ്രതിഷേധിച്ചതോടെ ബഹളമായി. ഗീതാ ഗോപിനാഥിെൻറ പിതാവിൽ നിന്ന് പച്ചക്കറി വാങ്ങുന്നതിെൻറ പണം കൃത്യമായി കൃഷി വകുപ്പ് കൊടുക്കുന്നുണ്ട്. അതേസമയം വട്ടവട പച്ചക്കറി സൊസൈറ്റി അടക്കമുള്ളവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് മൂലം കൃഷി വകുപ്പില്‍ ഭരണസ്തംഭനമുണ്ടായിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഗീതാ ഗോപിനാഥിെൻറ പിതാവിനെക്കുറിച്ച് ആരോപണം ഉന്നയിച്ചപ്പോള്‍ വിഷയത്തില്‍ ഊന്നി നിന്ന് സംസാരിക്കണമെന്ന സ്പീക്കറുടെ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. അടിയന്തര പ്രേമയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറിങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.