തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ നടപടികൾ നിർത്തിവെച്ചു. ബജറ്റ് ചോർച്ച വിവാദം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും സഭയിൽ വിശദീകരണം നടത്തിയെങ്കിലും ഇതിൽ തൃപ്തരാകതെ പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു.
ബജറ്റ് ചോർന്ന സംഭവത്തിൽ ധനമന്ത്രി തോമസ് െഎസക് സഭയിൽ മാപ്പ് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബജറ്റ് ചോർച്ചയുടെ ഉത്തരവാദിത്വം ധനമന്ത്രിക്കാണ് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി.സതീശൻ എം.എൽ.എ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആർ.എസ്.എസ് നേതാവിെൻറ വധഭീഷണിയെ അപലപിച്ചുകൊണ്ടുള്ള പ്രമേയവും നിയമസഭ പാസാക്കി. ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ ഇന്ന് സഭയിൽ ഹാജരായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.