കണ്ണൂർ: നെൽവയൽ നികത്തി ദേശീയപാത നിർമിക്കുന്നതിനെതിരെ വയൽക്കിളികളുടെ ‘കേരളം കീഴാറ്റൂരിലേക്ക്’ മാർച്ച് ഞായറാഴ്ച. സംഘർഷ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പ്രദേശം പൊലീസ് വലയത്തിലാണ്. വയൽക്കിളികൾക്ക് െഎക്യദാർഢ്യവുമായി നടത്തുന്ന ബഹുജന മാർച്ചിലും പൊതുയോഗത്തിലും നൂറുകണക്കിനുപേർ പെങ്കടുക്കും. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിൽ ഇന്നലെ തളിപ്പറമ്പിൽ നടന്ന സർവകക്ഷി യോഗത്തിൽ വയൽക്കിളികളുടെ മാർച്ചിന് അനുമതി നൽകി.
ഞായറാഴ്ച ഉച്ചക്ക് രണ്ടിന്തളിപ്പറമ്പ് നഗരത്തിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. രണ്ടരയോടെ കീഴാറ്റൂർ വയലിൽ പൊതുയോഗം ആരംഭിക്കും. ആറുമണിയോടെ സമരം അവസാനിപ്പിക്കുന്ന രീതിയിലാണ് പരിപാടിയെന്ന് സമരനായകൻ സുരേഷ് കീഴാറ്റൂർ പറഞ്ഞു. സുരേഷ് ഗോപി എം.പി, വി.എം. സുധീരൻ, സാറാ ജോസഫ്, അനസൂയാമ്മ തുടങ്ങിയവർ മാർച്ചിൽ പെങ്കടുക്കും.
പരിസ്ഥിതി, സന്നദ്ധ സംഘടനകളും സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ചിന് അനുമതി നൽകിയെങ്കിലും സമരക്കാരും സി.പി.എം പ്രവർത്തകരുമായി സംഘർഷത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികളാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്. അഞ്ച് കമ്പനി സായുധസേനയെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി തന്നെ നഗരം സുരക്ഷാവലയത്തിലായി. മാർച്ച് നടക്കുന്ന ഇന്ന് കൂടുതൽ പൊലീസുകാരെയും റിസർവ് പൊലീസുകാരെയും വിന്യസിക്കും. സമരത്തിൽ പെങ്കടുക്കുന്ന ഒാരോരുത്തരുടെയും ചിത്രങ്ങളെടുക്കുന്നതിനും മുൻകരുതലിനുമായി തളിപ്പറമ്പ് നഗരത്തിൽ നിന്ന് കീഴാറ്റൂർവരെ സമരപാതയിൽ രഹസ്യ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രകോപനങ്ങൾ ഉണ്ടാകാതെ നോക്കണമെന്ന് പൊലീസുകാർ സമരക്കാർക്ക് ശക്തമായ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.