തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.ഇ. മാമ്മൻ അന്തരിച്ചു. 97 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ മൂന്നരവർഷമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെതുടർന്ന് ബുധനാഴ്ച പുലർച്ചെയോടെ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു.
മദ്യവിരുദ്ധ സമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലും സർ സി.പിക്കെതിരായ പോരാട്ടങ്ങളിലും അണിനിരന്നു. ഒറ്റയാൾ സമരങ്ങളിലൂടെ തലസ്ഥാനനഗരിക്കും സുപരിചിതനാണ്. 97ാം ജന്മദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിനിടെയാണ് മരണം. സഹോദരൻ െക.ഇ. ഉമ്മെൻറ മകൻ ഗീവർഗീസിെൻറ കുന്നുകുഴിയിലെ വസതിയിലായിരുന്നു ഏറെനാൾ. പിന്നീടാണ് നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 11ഒാടെ ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം ഉച്ചക്ക് മൂന്നോടെ കുന്നുകുഴിയിെല വീട്ടിലെത്തിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടിലെ പ്രാർഥനക്കുശേഷം പൂർണ ഒൗദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. ഗവർണർ അടക്കം പ്രമുഖർ അേന്ത്യാപചാരം അർപ്പിച്ചു.
കണ്ടത്തിൽ കുടുംബത്തിൽ കെ.സി. ഈപ്പെൻറയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളിൽ ആറാമനായി 1921 ജൂലൈ 31നാണ് കണ്ടത്തിൽ ഈപ്പൻ മാമ്മൻ എന്ന കെ.ഇ. മാമ്മൻ ജനിച്ചത്. നാഷനൽ ക്വയിലോൺ ബാങ്ക് മാനേജരായിരുന്ന കെ.സി. ഈപ്പനും കുടുംബവും തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്തായിരുന്നു ജനനം. തിരുവനന്തപുരത്ത് തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആർട്സ് കോളജിൽ ഇൻറർമീഡിയറ്റിന് പഠിക്കുമ്പോൾ ഓൾ ട്രാവൻകൂർ സ്റ്റുഡൻറ്സ് യൂനിയെൻറ പ്രസിഡൻറായി.
1937ൽ കോട്ടയം തിരുനക്കര മൈതാനത്തെ പൊതുസമ്മേളനത്തിെൻറ പേരിൽ സർ സി.പിയുടെ പൊലീസ് ജയിലിലടച്ചു. തിരുവിതാംകൂറിൽ പഠനം തുടരാൻ കഴിയാത്തതിനെ തുടർന്ന് തൃശൂർ സെൻറ് തെരാസസ് കോളജിൽനിന്നാണ് ഇൻറർമീഡിയറ്റ് പൂർത്തിയാക്കിയത്. 1940ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബി.എ പൊളിറ്റിക്സിന് ചേർന്നെങ്കിലും ക്വിറ്റ് ഇന്ത്യ സമരെത്തതുടർന്ന് പുറത്താക്കി. 1943ൽ നാട്ടിൽ തിരിച്ചെത്തി സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിൽ പങ്കുചേർന്നു. താമസം തിരുവല്ലയിലേക്ക് മാറ്റിയതിനെ തുടർന്ന് തിരുവല്ലയും കോട്ടയവുമായിരുന്നു ദീർഘകാലം പ്രവർത്തനകേന്ദ്രം.
1996ലാണ് വീണ്ടും തിരുവനന്തപുരത്തേക്ക് എത്തിയത്. ഇതിനിടെ ഏഴു വർഷക്കാലം പത്തനംതിട്ട കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറുമായി. എതിരില്ലാതെ പഞ്ചായത്ത്് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1972ൽ സ്വാതന്ത്ര്യ സമരസേനാനികൾക്കുള്ള താമ്രപത്രം ലഭിച്ചു. രാമാശ്രമം അവാർഡ്, ലോഹ്യാവിചാരവേദി അവാർഡ്, ടി.കെ.വി ഫൗണ്ടേഷൻ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങൾ മാനിച്ച് 1995ൽ കോട്ടയം വൈ.എം.സി.എ മദർ തെരേസ പുരസ്കാരം നൽകി ആദരിച്ചു.
നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
കെ.ഇ മാമ്മന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ദേശീയപ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച ഗാന്ധിയനായിരുന്നു മാമ്മന്‍. മഹാത്മാഗാന്ധിയുടെ അടിയുറച്ച അനുയായിയായിരുന്നു. പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച മഹദ് വ്യക്തിയായിരുന്നു മാമ്മന്‍ എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.