തിരുവനന്തപുരം: കവിയൂർ പീഡനക്കേസിലെ നാലാം തുടരന്വേഷണ റിപ്പോർട്ടിൽ വാദം െഫബ്രുവരി 15 ന് കോടതി പരിഗണിക്കും. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വാദം കേൾക്കുക. പിതാവ് പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സി.ബി.ഐ പുതിയ റിപ്പോർട്ടിൽ പറയുന്നത്. സി.ബി.ഐ നേരത്തേ സമർപ്പിച്ചിരുന്ന മൂന്ന് അന്വേഷണ റിപ്പോർട്ടുകളിലും പിതാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നായിരുന്നു കണ്ടെത്തൽ. 2004 സെപ്റ്റംബർ 28നാണ് കവിയൂരിലെ ക്ഷേത്ര പൂജാരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്തത്. കേസിലെ ഏക പ്രതി ലതാ നായരെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.