കാട്ടാക്കട ഡിപ്പോയിൽ പിതാവിനും മകൾക്കും മർദനം; സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

കാട്ടാക്കട: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ പിതാവിനെയും മകളെയും മർദിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തിരുമല 'പുലരി'യില്‍ സുരേഷ് കുമാറിനെയാണ് (52) കാട്ടാക്കട ഡിവൈ.എസ്.പി അനില്‍കുമാറും ഷാഡോ ടീമും ചേര്‍ന്ന് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

തിരുമലയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. രാത്രി 10 മണിയോടെ ഇയാളെ കാട്ടാക്കടയിൽ എത്തിച്ചു. മറ്റ് പ്രതികളായ മുഹമ്മദ് ഷെരീഫ്, എൻ. അനിൽകുമാർ, സി.പി. മിലൻ ഡോറിച്ച്, അജികുമാർ എന്നിവരും പൊലീസ് വലയിലായതായി സൂചനയുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയും പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹരജി നിരസിച്ച ദിവസവുമാണ് ഒരാളെയെങ്കിലും പിടികൂടാൻ പൊലീസിന് കഴിഞ്ഞത്.

സെപ്റ്റംബർ 20ന് രാവിലെ മകളോടൊപ്പം കൺസെഷൻ പുതുക്കാനായി ഡിപ്പോയിൽ എത്തിയ പ്രേമനനെയും മകൾ രേഷ്മയെയും ജീവനക്കാർ കൂട്ടം ചേർന്ന് കൈയേറ്റം ചെയ്യുകയായിരുന്നു.

Tags:    
News Summary - Kattakada; Security employee arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.