കോഴിക്കോട്: രാവിലെ മുതൽ മർകസ് ബോയ്സ് ഹൈസ്കൂളിലെ കശ്മീരി വിദ്യാർഥികൾ വാച്ചിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു; 12 മണിയാകാൻ. അപ്പോഴാണ് കശ്മീരിലെ ഫോൺനിയന്ത്രണത്തിന് അയവു വരുന്നത്. കശ്മീരിെൻറ പ്രത്യക പദവി നീക്കിയതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം 72 ദിവസമായി അവർക്ക് വീടുമായി ബന്ധമുണ്ടായിരുന്നില്ല.
ഷോപ്പിയാൻ ജില്ലയിലെ ഐജാസ് വഖായാണ് ആദ്യം വിളിച്ചത്. മറുതലക്കൽനിന്ന് ഉപ്പ മുഹമ്മദ് ശബാെൻറ ശബ്ദം കേട്ടപ്പോൾ ഐജാസിെൻറ കണ്ണുകളിൽ സന്തോഷക്കണ്ണീർ നിറഞ്ഞു. ദീർഘനാളായി മകെൻറ വിവരമറിയാൻ കഴിയാത്ത സങ്കടക്കടലിലായിരുന്നു വീട്ടുകാർ. ദീർഘനേരം ഉമ്മ ആയിശയും ഐജാസുമായി സംസാരിച്ചു.
പിന്നീട് ഉവൈസ് ഹമീദ് ഉപ്പാക്ക് വിളിച്ചുനോക്കി. എന്നാൽ, കിട്ടിയില്ല. ഒന്നു രണ്ടു തവണ പിന്നെയും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രിയോടെ നെറ്റ്വർക്ക് ശരിയാകും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അവൻ.
മറ്റു സഹപാഠികളായ മുസമ്മിൽ, ഫൈസൽ, സാഖിബ്, മഅരിഫത്, ഫുർഖാൻ തുടങ്ങി ബാറാമുല്ല, കുൽഗാം, ആനന്ത്നാഗ് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും ഏറെ നേരം വീട്ടിലേക്ക് വിളിച്ചിട്ടും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. കശ്മീരികളായ നൂറിലധികം വിദ്യാർഥികളാണ് മർക്കസിൽ പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.