കാസർകോട് ജില്ല പൂർണമായും മറ്റു ജില്ലകൾ ഭാഗികമായും അടക്കും

തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് കാസർകോട് ജില്ല പൂർണമായും അടച്ചിടാൻ തീരുമാനം. മറ്റു ജില്ലകൾ ഭാഗികമായി അടച്ചിടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലെ ഉന്നതതല സമിതി യോഗം തീരുമാനിച്ചു. കാസർകോട് ജില്ലയിൽ ആരും വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദേശം.

സംസ്ഥാനത്തെ ബാറുകൾ മുഴുവൻ അടച്ചിടും. എന്നാൽ, കാസർകോട് ഒഴികെ ജില്ലകളിലെ ബിവ്റേജസ് ഒൗട്ട് ലെറ്റുകൾ അടക്കില്ല. കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനത്ത് കൊറോണ ബാധിതർ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കാസർകോട് പൂർണമായി അടച്ചിടാൻ തീരുമാനിച്ചത്. കേന്ദ്ര നിർദേശത്തെ തുടർന്നാണ് സംസ്ഥാന സർക്കാറിന്‍റെ നടപടി. തീരുമാനം വന്നതോടെ കണ്ണൂർ-കാസർകോട് ജില്ല അതിർത്തി അടച്ച് ബാരിക്കേഡ് സ്ഥാപിച്ചു. ചെറിയ റോഡുകളടക്കം അടച്ചിരിക്കുകയാണ്.

Tags:    
News Summary - kasargod complete shutdown-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.