ബംഗളൂരു: ചൊവ്വാഴ്ച ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയിൽ ആദായനികുതി വകുപ്പ് റെയ്ഡ് തുടരുന്നു. തിങ്കളാഴ്ച ബി.ജെ.പി നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. വോട്ടെടുപ്പ് നടക്കുന്ന വടക്കൻ കർണാടകയിലെ മണ്ഡലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ബെളഗാവിയിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് അങ്ങാടിയുടെ അടുത്ത അനുയായിയായ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ഗുരുപാദ കള്ളിയുടെ വീട്ടിലും സുരേഷ് അങ്ങാടിയുടെ ബന്ധു ശങ്കര ഗൗഡ പാട്ടീലിെൻറ വീട്ടിലുമാണ് റെയ്ഡ് നടന്നത്. ശങ്കർഗൗഡ പാട്ടീലിെൻറ വീട്ടിൽനിന്നു പണവും ആഭരണങ്ങളും കണ്ടെത്തി.
രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ലക്ഷം രൂപയും വസ്തുവകകളുടെ രേഖകളും 300 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞദിവസങ്ങളിൽ ബെളഗാവിയിലെയും ബെള്ളാരിയിലെയും ബി.ജെ.പി, കോൺഗ്രസ് നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.