രാമായണ ശീലുകളുമായി ഇന്ന് കർക്കടകമാസാരംഭം. ഭക്തർക്ക് വിശ്വാസവും ജീവിതചര്യയും
ഒന്നാകുന്ന ദിനങ്ങൾ. ഇന്നു മുതൽ ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളും രാമായണ
മന്ത്രങ്ങളാൽ മുഖരിതമാകും.
തിരുവനന്തപുരം: ഇന്നു മുതൽ ഒരുമാസം ഹൈന്ദവ ക്ഷേത്രങ്ങളിലും വീടുകളിലും തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പാട്ടിന്റെ മാധുര്യം നിറയും. ക്ഷേത്രങ്ങളില്‍ രാവിലെയും വൈകീട്ടും രാമായണ പാരായണം നടക്കും. ഓരോദിവസവും നിശ്ചിതഭാഗം വായിക്കുന്നതാണ് മാസാചരണത്തിന്റെ രീതി. ഒരുമാസം കൊണ്ട് രാമായണം മുഴുവൻ വായിച്ചുതീര്‍ക്കും. അവസാനനാളില്‍ അഹോരാത്ര പാരായണവും ശ്രീരാമപട്ടാഭിഷേകവും നടത്താറുണ്ട്. രാമന്റെയും സഹോദരങ്ങളായ ലക്ഷ്മണൻ, ഭരതന്, ശത്രുഘ്നന്‍ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും കര്‍ക്കടകത്തില്‍ പതിവാണ്. എല്ലാ ക്ഷേത്രങ്ങളിലും ഭക്തജനങ്ങളുടെ തിരക്കേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.