പയ്യന്നൂർ: അറത്തിപ്പറമ്പിലെ ജിഷ്ണുവിെൻറ മരണം നാടിെൻറ നൊമ്പരമായി. ഗ്രാമത്തിെൻറ സാമൂഹിക-സാംസ്കാരിക മേഖലയിലെ നിറസ്സാന്നിധ്യമായിരുന്നു ജിഷ്ണു. ഒരുനോക്കുകാണാൻ പോലുമാകാതെ മൃതദേഹം അന്യനാട്ടിൽ സംസ്കരിക്കാൻ ഇടയായതും നാട്ടുകാരുടെയും വീട്ടുകാരുടെയും ദുഃഖത്തിന് ആക്കംകൂട്ടി.
ഞായറാഴ്ചയായിരുന്നു ജിഷ്ണു ദുബൈയിൽ ജോലിസ്ഥലത്ത് മാർബിൾ ദേഹത്തു വീണു മരിച്ചത്. കൂലിവേലക്കാരായ മാതാപിതാക്കളുടെയും സഹോദരിയുടെയും കുടുംബത്തിലെ ഏക പ്രതീക്ഷയാണ് ജിഷ്ണുവിെൻറ വിയോഗത്തോടെ ഇല്ലാതായത്. ദുബൈയിലെ സോഡിയം മാനുഫാക്ചറിങ് എൽ. എൽ.സി കമ്പനിയിൽ ഏഴു മാസം മുമ്പാണ് ജോലിക്ക് കയറിയത്. ക്രെയിൻ ഉപയോഗിച്ച് മാർബിൾ കയറ്റുന്നതിനിടെ ദേഹത്ത് വീണാണ് മരിച്ചത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടി പൂർത്തിയായി വരുകയായിരുന്നു. മരണശേഷമുള്ള കോവിഡ് പരിശോധനയിൽ ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് ജന്മനാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാതെയായി. അധികൃതരുടെ സഹായത്തോടെതന്നെ ദുൈബയിൽ മറവ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് സഹപ്രവർത്തകരും മറ്റും.
അറത്തിപ്പറമ്പിലെ റെഡ്സ്റ്റാർ സ്പോർട്സ് ക്ലബിെൻറ സജീവ പ്രവർത്തകനായിരുന്നു. മരിക്കുന്നതിന് തലേന്ന് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിളിച്ച് ക്ഷേമാന്വേഷണങ്ങൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.