പാലക്കാട്: അസ്തമയസൂര്യനെ സാക്ഷിയാക്കി നടക്കുന്ന ദേവരഥ സംഗമത്തിെൻറ പുണ്യമേറ്റുവാങ്ങാൻ അരിപ്പൊടിക്കോലമണിഞ്ഞ കൽപാത്തിയിലെ അഗ്രഹാര വീഥികൾ ഒരുങ്ങി. വെള്ളിയാഴ്ച സന്ധ്യയോടെയാണ് നിറദീപച്ചാർത്തണിഞ്ഞ തേരുകൾ മുഖാമുഖമെത്തുന്ന പുകൾപെറ്റ സംഗമം. ഗ്രാമക്ഷേത്രങ്ങളിലെ മൂർത്തികളെ അണിനിരത്തിയുള്ള തേരുകൾ രണ്ടുദിവസത്തെ പ്രയാണത്തിന് ശേഷമാണ് സംഗമിക്കുക. വ്യാഴാഴ്ച രാവിലെ രഥാരോഹണം നടന്നു.
വൈകീട്ട് പ്രയാണവുമുണ്ടായിരുന്നു. പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും വെള്ളിയാഴ്ചയാണ് രഥാരോഹണം. രണ്ട് ക്ഷേത്രങ്ങളിലും അശ്വവാഹന എഴുന്നള്ളത്ത് ഭക്തിനിർഭര ചടങ്ങുകളോടെ നടന്നു. ചാത്തപുരത്തെ പ്രധാന റോഡ് മുതൽ ഗ്രാമതെരുവുകളിൽ തേരുകടകളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.