മുപ്പതോളം മത്സരാർഥികളുള്ള ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിന് റെക്കോഡിെൻറ പരിവേഷം. ഒരേ ഗുരുവിനു കീഴിൽ പരിശീലനം നടത്തുന്ന എട്ടുപേരാണ് ചിലങ്കയണിഞ്ഞ് പരസ്പരം മാറ്റുരച്ചത്. കോഴിക്കോട് താമരശ്ശേരിയിലെ സജേഷ് എസ്.നായരാണ് ഈ അപൂർവഭാഗ്യം കൈവന്ന അനുഗൃഹീത നൃത്താധ്യാപകൻ.
മത്സരാർഥികളിൽ 13 പേർ സജേഷ് ചിട്ടപ്പെടുത്തിയ ഗാനങ്ങൾക്കാണ് ചുവടുകൾ വെക്കുന്നതെന്ന അപൂർവതയുമുണ്ട്. പെർഫോർമറും കൊറിയോഗ്രാഫറുമായ സജേഷ് പത്തുവർഷമായി സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കുച്ചിപ്പുടിക്ക് കുട്ടികളെ മത്സരിപ്പിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ 17 പേരിൽ വിവിധ ജില്ലകളിൽ നിന്നായി ആറുപേർ പങ്കെടുത്തിരുന്നു.
എ ഗ്രേഡ് ലഭിച്ചവയിൽ ഏറെ പാട്ടുകളും ഈ അധ്യാപകൻ കമ്പോസ് ചെയ്തവയാണ്. അമ്പതോളം ഗാനങ്ങൾ കമ്പോസ് ചെയ്തിട്ടുണ്ട്. കലൈമണി മാധവപ്പെട്ടി മൂർത്തിയുടെ ശിഷ്യനായ സജേഷ് എം.കോം, എം.ബി.എ ബിരുദധാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.