കാഞ്ഞങ്ങാട്: 28 വർഷത്തിനു ശേഷം കാസർകോഡിെൻറ മണ്ണിൽ വിരുന്നുകാരനെ കണക്കെ വന്ന കലാൽസവം കാണാൻ ആകാംക്ഷയേ ാടെ കാത്തിരുന്ന സദസ്സിനെ പ്രസംഗിച്ചു കൊല്ലാതിരിക്കാനുള്ള ഒൗചിത്യബോധമുണ്ടായിരുന്നു തുറമുഖ പുരാവസ്തു വകു പ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. മൈക്കെടുത്ത് വെളിച്ചപ്പാടുകണക്കെ ഉറഞ്ഞുതുള്ളാനൊന്നും മന്ത്രി മ െനക്കെട്ടില്ല. പാട്ടുപാടി തകർത്തു. അതും പി.ജെ. ജോസഫൊക്കെ പാടുന്ന പോലൊരു പാട്ടല്ല, അതിഗംഭീരമായിത്തന്നെയങ്ങ് പാടി.
60ാമത് കേരള കലോൽസവത്തിെൻറ ഉദ്ഘാടന വേദിയിലെ വിശിഷ്ടാതിഥിയായ നടൻ ജയസൂര്യയെക്കാൾ നിറഞ്ഞ കൈയടി നേടിയത് മുഖ്യാതിഥി മന്ത്രി കടന്നപ്പള്ളി തന്നെയായിരുന്നു. അയിനോത്ത് മൈതാനിയിലെ മുഖ്യവേദിയിൽ നടന്ന ഉജ്ജ്വലമായ ഉദ്ഘാടന ചടങ്ങിൽ ആശംസക്കാണ് മന്ത്രി ൈമക്കെടുത്തത്. ഏതാനും വാക്കുകളിൽ സംസാരമൊതുക്കി മൈക്കെടുത്ത് മന്ത്രിയങ്ങ് പാടി.
‘കുറി വരച്ചാലും കുരിശു വരച്ചാലും...
കുമ്പിട്ട് നിസ്കരിച്ചാലും...
കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന്...’
‘മൗനം’ എന്ന ചിത്രത്തിൽ യേശുദാസ് പാടിയ ഗാനം മന്ത്രി സ്വയംമറന്ന് പാടിയപ്പോൾ സദസ്സ് ആസ്വദിച്ച് കൈയടിച്ചു..
കടന്നപ്പള്ളി കാണിച്ച ഒൗചിത്യം മാനിച്ചായിരിക്കണം പിന്നാലെ വന്നവരും അധികമൊന്നും പ്രസംഗിച്ചു കയറാതെ കൂട്ട ആശംസയറിയിച്ച് സ്ഥലംവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.