വിധിനിർണയത്തിലെ തർക്കംമൂലം സ്കൂളിൽനിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവ ന്ന ഗൗരി നന്ദന പകരംവീട്ടിയത് സംസ്ഥാനതലത്തിൽ മത്സരിക്കാനെത്തി. കോഴിക്കോട് ആംഗ്ലോ ഇ ന്ത്യൻ സ്കൂളിൽനിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയ ഗൗരി നന്ദനയാണ് ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്.
സ്കൂൾ കലോത്സവത്തിൽ നൃത്താധ്യാപകർ തമ്മിലെ തർക്കംകാരണം വിധിനിർണയത്തിനിടെ ഗൗരി നന്ദനയുടെ നൃത്തത്തെക്കുറിച്ച് വളരെ മോശം അഭിപ്രായപ്രകടനം നടത്തുകയും അവഹേളിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് സ്കൂളിൽനിന്ന് വിടുതൽ വാങ്ങി അമ്മ ജ്യോതി ജോലി ചെയ്യുന്ന പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോവുകയായിരുന്നു. ചില നൃത്താധ്യാപകരുടെ നിരന്തര കുടിപ്പകക്ക് വിധേയമായ ഗൗരിക്ക് പുതിയ സ്കൂളിലും കയ്പുനീർ കുടിക്കേണ്ടിവന്നു.
മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും അപ്പീലോടെയാണ് ഉപജില്ലയിൽ മത്സരത്തിന് എത്തിയത്. ഉപ ജില്ല മത്സരത്തിൽ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും ജില്ലയിലേക്ക് യോഗ്യത നേടി. ഭരതനാട്യത്തിൽ രണ്ടാം സ്ഥാനം നേടിയ ഗൗരി ലോകായുക്ത അപ്പീലിലൂടെ സംസ്ഥാനതല മത്സരത്തിന് യോഗ്യതയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.