തൃശൂർ: പരിചമുട്ട് ടീമുകളെ മത്സരത്തിന് ക്ഷണിച്ചുകൊണ്ടുള്ള അനൗൺസ്മെൻറ് മുഴങ്ങുേമ്പാൾ ഗ്രീൻറൂമിലേക്കും വേദിയിലേക്കും മാറി മാറി ഒരാൾ പാഞ്ഞുനടക്കുന്നത് കാണാം. മത്സരം തുടങ്ങിയാൽ ഓരോ ടീമിെൻറയും പ്രകടനം കാണാൻ വേദിക്കു മുന്നിലെത്തും. അടുത്തുവന്ന് സംസാരിക്കുന്നവരോട് പറയാൻ ഒന്നുമാത്രം, ഇതും എെൻറ ശിഷ്യന്മാരാണ്. ഇത് മണർകാട് കുഞ്ഞപ്പനാശാൻ, ഏഴു ജില്ലകളിൽനിന്നുള്ള ടീമുമായിട്ടാണ് വരവ്.
ഇന്നുള്ളവരിൽ ഏറ്റവും മുതിർന്ന പരിചമുട്ട് കലാകാരനാണ് ഇത്. 22 വർഷമായി രംഗത്ത് സജീവമാണ്. പങ്കെടുത്ത മറ്റു ടീമുകളുടെ പരിശീലകരെല്ലാം ഇദ്ദേഹത്തിെൻറ ശിഷ്യന്മാരാണ്. കലോത്സവകാലം തുടങ്ങിയാൽപിന്നെ 14 ജില്ലകളിലേക്കും ഓട്ടമാണ്.
വിദേശ രാജ്യങ്ങളിലുൾപ്പെടെ പരിചമുട്ട് പരിചയപ്പെടുത്തിയത് കുഞ്ഞപ്പനാശാെൻറ നേതൃത്വത്തിലാണ്. പാെട്ടഴുതൽ, സംഗീതം നൽകൽ, ചുവടുകൾ തയാറാക്കൽ തുടങ്ങി പരിശീലിപ്പിക്കൽ വരെ ഇദ്ദേഹം ചെയ്യുന്നു. പാരമ്പര്യമായി കിട്ടിയ അറിവ് പുതിയ കുട്ടികൾക്ക് പകർന്നുനൽകുകയാണ് ചെയ്യുന്നതെന്ന് ആശാൻ പറഞ്ഞു. എല്ലാ പരിശീലകരും ശിഷ്യന്മാരായതിനാൽ ഏതു ടീം ജയിച്ചാലും തനിക്ക് സന്തോഷമേയുള്ളൂ.
കലോത്സവങ്ങളിൽ മാത്രമല്ല, പള്ളിപ്പെരുന്നാളുകളിലും ഉത്സവങ്ങളിലുമെല്ലാം ഇദ്ദേഹം പരിചമുട്ടുമായി സജീവമാണ്. സെൻറ് മേരീസ് മണർകാട് സംഘത്തിലൂടെ വിദേശ രാജ്യങ്ങളിലുൾപ്പെടെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കലാകാരന്മാർക്ക് സ്ഥിരമായി ചമയമിടുന്ന മണർകാട് സജികുമാർ, ബിജു അങ്കമാലി, ഷിയോ അങ്കമാലി എന്നിവരും കൂടെയെത്തിയിരുന്നു. പരിചമുട്ടുകലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച 21 ടീമിൽ 20നും എ ഗ്രേഡുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.