ആലപ്പുഴ: പ്രളയത്തിൽ നിന്ന് കരകയറിയ ആലപ്പുഴയിൽ ഇനി ഉത്സവകാലം. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാർ പതാക ഉയർത്തിക്കൊണ്ട് 59ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു. പ്രധാ ന വേദിയായ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ 59 കുട്ടികൾ ചേർന്ന് കലോത്സവദീപം തെളിയിച്ചതോടെ കൗമാരോത്സവത്തിന് കൊടിയേറി.
29 വേദികളിൽ രാവിലെ കൃത്യം ഒമ്പതിനുതന്നെ മത്സരങ്ങൾ തുടങ്ങി. മത്സര ദിനങ്ങൾ കുറച്ചതിനാൽ വേദികൾ പരമാവധി വർധിപ്പിച്ച് പരിപാടികൾ തീർക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘാടക സമിതി.
വ്യാഴാഴ്ച വൈകീേട്ടാടെ എത്തിത്തുടങ്ങിയ മത്സരാർഥികൾക്ക് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും വമ്പിച്ച സ്വീകരണം ഒരുക്കിയിരുന്നു. 10,000 കുട്ടികളാണ് ഇക്കുറി വിവിധ മത്സരങ്ങളിൽ പെങ്കടുക്കാൻ എത്തിയത്. പ്രളയദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ചെലവുചുരുക്കലിന്റെ ഭാഗമായി മേള മൂന്ന് ദിവസത്തിലേക്ക് ആറ്റിക്കുറുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.