കൊച്ചി: ‘കല്ലട’ ടൂറിസ്റ്റ് ബസിലെ യാത്രക്കാർക്ക് മർദനമേറ്റ സംഭവം ഗുരുതര കുറ്റകൃ ത്യമെന്ന് ഹൈകോടതി. യാത്രക്കാരെ മർദിച്ച സംഭവത്തിലെ ഏഴുപ്രതികളുടെ ജാമ്യം റദ്ദാക് കാൻ പൊലീസ് നൽകിയ ഹരജി പരിഗണിക്കെവയാണ് ഈ നിരീക്ഷണം. ജാമ്യാപേക്ഷ റദ്ദാക്കാനുള്ള ഹരജി വൈകാൻ ഇടയായതെന്തെന്ന് കോടതി ആരാഞ്ഞു. കേസിൽ പ്രതികൾക്ക് നോട്ടീസ് ഉത്തരവായ േകാടതി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
ബസ് ജീവനക്കാർകൂടിയായ പ്രതികൾക്ക് എറണാകുളം സെഷൻസ് കോടതി അനുവദിച്ച ജാമ്യത്തിനെതിരെയാണ് പൊലീസിെൻറ ഹരജി.
ഈ മാസം 20ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്താൻ നിശ്ചയിച്ചിരിക്കെ വെക്കേഷൻ ചുമതലയുള്ള സെഷൻസ് കോടതി പ്രതികൾക്ക് 15ന് ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും കീഴ്കോടതി സംഭവത്തിെൻറ ഗൗരവം കണക്കിലെടുക്കാതെയാണ് ജാമ്യം നൽകിയതെന്നുമാണ് തൃക്കാക്കര പൊലീസ് നൽകിയ ഹരജിയിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.