തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപന പരിചയമുള്ളവരെയും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് നേടിയവരെയും ഉൾപ്പെടെ തഴഞ്ഞ് കാറ്ററിങ് സർവിസ് നടത്തുന്നവരെയും കുറഞ്ഞ അക്കാദമിക് യോഗ്യതയുള്ളവരെയും അധ്യാപകരായി നിയമിച്ചത് വിവാദത്തിൽ.
സംസ്കൃത സർവകലാശാലയിൽ അടുത്തിടെ നടന്ന അസി. പ്രഫസർമാരുടെ വിവാദ നിയമനങ്ങൾക്ക് പിന്നാലെയാണ് കരാറടിസ്ഥാനത്തിലുള്ള അധ്യാപക നിയമനങ്ങളിലും വ്യാപക പക്ഷപാതം നടക്കുന്നതായി ആരോപണമുയർന്നത്. സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളിൽ ഉൾപ്പെടെ 213 അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ ഓൺലൈനിലൂടെ ഇൻറർവ്യൂ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് നിയമനങ്ങൾ നൽകിയത്. 2018ലെ യു.ജി.സി ചട്ടങ്ങൾ അവഗണിച്ച് പുതിയ മാനദണ്ഡങ്ങളുണ്ടാക്കി ഇൻറർവ്യൂവിൽ ഉയർന്ന മാർക്ക് നൽകിയാണ് റാങ്ക് പട്ടിക തയാറാക്കിയതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.