‘സിഗരറ്റ് കുറ്റികൊണ്ട് ദേഹമാസകലം പൊള്ളിച്ചു; പീഡനം കുഞ്ഞിെൻറ മുന്നിൽവെച്ച്’

തിരുവനന്തപുരം: ഭർത്താവും കൂട്ടുകാരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതി നേരിട്ടത് കൊടും ക്രൂരത.   സിഗരറ്റ് കുറ്റികൊണ്ട് ദേഹമാസകലം പൊള്ളിച്ചുെവന്ന് അവർ മീഡിയ വണിനോട് പറഞ്ഞു. പീഡനം നടന്നത് കൂടെയുണ്ടായിരുന്ന കുഞ്ഞിെൻറ മുന്നിൽവെച്ചാെണന്നും കുഞ്ഞിനെ അക്രമികൾ മർദിച്ചെന്നും അവർ പറഞ്ഞു. 

ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചുംപീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കി.

വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള യുവതിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. യുവതിയുടെ ഭര്‍ത്താവടക്കം നാല് പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. നാട്ടുകാരാണ് ഭർത്താവിനെ പിടികൂടി പൊലീസിൽ ഏല്‍പിച്ചത്. 

കടല്‍തീരത്തേക്ക് എന്ന് പറഞ്ഞാണ് ഭര്‍ത്താവ് യുവതിയെ പുതുകുറിച്ചിയിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് റോഡിലെത്തിയ യുവതി റോഡില്‍ കണ്ട വാഹനത്തിന് കൈകാണിച്ചു. വാഹനത്തില്‍ എത്തിയവരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചതും പൊലീസിനെ അറിയിച്ചതും. പൊലീസെത്തി യുവതിയെ ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും ഉണ്ട്.

യുവതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാതെ വീട്ടിലേക്ക് വിട്ടതിൽ പൊലീസിെൻറ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. പ്രതികളുമായി ബന്ധപ്പെട്ടവർ യുവതിയെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. 
Latest Video:

Full View
Tags:    
News Summary - kadinakulam rape case update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.