മലപ്പുറം: കാടാമ്പുഴ കൂട്ടക്കൊലപാതക കേസിൽ പ്രതി മുഹമ്മദ് ശരീഫ് കുറ്റക്കാരനെന്ന് കോടതി. മഞ്ചേരി അഡീഷനൽ സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും.
പൂർണ ഗർഭിണിയായ കാടാമ്പുഴ സ്വദേശി ഉമ്മുസൽമ, ഏഴു വയസുള്ള മകൻ ദിൽഷാദ് എന്നിവരെയാണ് ശരീഫ് കൊലപ്പെടുത്തിയത്. ഉമ്മുസൽമയുമായി അടുപ്പത്തിലായിരുന്ന പ്രതി അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.